മനോവിഷമത്താലാണ് മകളെ കൊന്നതെന്ന് യുവതിയുടെ മൊഴി
text_fieldsനാദാപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിലെ മനോവിഷമത്താലാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പുറമേരി കക്കംവെള്ളിയിൽ സഫൂറയുടെ മൊഴി. മൂന്നു വയസ്സുകാരി മകളെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയും ഒന്നര വയസ്സുകാരൻ മകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് യുവതി.
സഫൂറയുടെ ഭര്തൃപിതാവിെൻറ സഹോദരിയുടെ വീട്ടില്‍നിന്ന് 11,000 രൂപ നഷ്ടപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തതെന്ന് പറയപ്പെടുന്നു.
ഇതിെൻറ പേരിൽ ഭര്‍ത്താവ് ശാസിക്കുകയും കുട്ടികളെയും സഫൂറയേയും വേണ്ടെന്നു പറയുകയും ചെയ്തുവത്രെ. ഇതിലുള്ള മനോവിഷമത്താല്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബ്ലേഡ് ഉപയോഗിച്ച് കൈകൾ മുറിച്ച് ഇവർ ആത്മഹത്യ ശ്രമം നടത്തിയിരുന്നു.
കുറ്റ്യാടി സി.ഐ സുനിൽ കുമാറാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യാനുള്ള മാനസികനിലയിലല്ല യുവതിയെന്ന് പൊലീസ് പറഞ്ഞു. പരസ്പര വിരുദ്ധമായാണ് യുവതി നൽകിയ മൊഴികളിലധികവും. സഫൂറയെ കോടതി റിമാന്‍ഡ് ചെയ്ത് ജില്ല ജയിലിലേക്ക് അയച്ചു. കൊലപാതകം നടന്ന പുറമേരിയിലെ വീട് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധിച്ചു. കൃത്യം നടന്ന സ്ഥലത്തുനിന്ന് ആവശ്യമായ സാധനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.