ഭൂമിവിവാദം: പാസ്റ്ററൽ കൗൺസിൽ പ്രത്യേക യോഗം ചേരും
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂവിവാദം കൊഴുക്കുന്നതിനിടെ വിഷയത്തിൽ ചർച്ചക്ക് തീയതി തീരുമാനിച്ച് പാസ്റ്ററൽ കൗൺസിൽ യോഗം പിരിഞ്ഞു. കലൂർ റിന്യൂവൽ സെൻററിൽ ശനിയാഴ്ച രാവിലെ 10ന് ചേർന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ െതരഞ്ഞെടുപ്പ് നടപടി പൂർത്തിയായശേഷം അതിരൂപതയുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പ്രൊക്യുറേറ്റർ സെബാസ്റ്റ്യൻ മാണിക്കത്താൻ അവതരിപ്പിച്ചതോടെ അംഗങ്ങൾക്കിടയിലെ ഭിന്നത മറനീക്കി. തുടർന്നാണ് അതിരൂപതയിലെ വിവാദ ഭൂമിയിടപാട് അന്വേഷിച്ച വൈദികസമിതി കമീഷന് അധ്യക്ഷനായിരുന്ന ഫാ. ബെന്നി മാരാംപറമ്പിൽ കൗൺസിലിനെ അഭിസംബോധന ചെയ്തത്. ഭൂമിയിടപാടുകൾ സംബന്ധിച്ചും രൂപതക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചും അദ്ദേഹം കൗൺസിലിനെ ബോധ്യപ്പെടുത്തി.
സഭാ സ്വത്ത് കൈമാറിയതില്‍ കര്‍ദിനാളിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നഷ്ടക്കണക്കുകള്‍ സഹിതം വിശദീകരിച്ചു. യോഗത്തിൽ ഭിന്നാഭിപ്രായങ്ങളുയർന്നതോടെ വിഷയം കൂടുതൽ ചർച്ച ആവശ്യമുള്ളതാണെന്ന് അധ്യക്ഷത വഹിച്ച സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ചൂണ്ടിക്കാണിച്ചു. നാലോ അഞ്ചോ ഫൊറോനകൾ അടങ്ങുന്ന ചെറുകൂട്ടായ്മകൾ വിളിച്ചുചേർത്ത് ഭൂമിയിടപാട് സംബന്ധിച്ച വിഷയങ്ങൾ രൂപതാധികൃതരുടെ നേതൃത്വത്തിൽ വിശദീകരിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും വേണമെന്ന ഒരുവിഭാഗത്തിെൻറ ആവശ്യം പാസ്റ്ററൽ കൗൺസിൽ തത്ത്വത്തിൽ അംഗീകരിച്ചു.
ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ വരുംദിവസം വിളിച്ചുേചർക്കുന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ ഉണ്ടാകും. അതിരൂപതയിലെ ഭൂമിവിൽപന സംബന്ധിച്ച പ്രശ്നങ്ങൾക്ക് ക്രിസ്തീയവും പൊതുസ്വീകാര്യവുമായ പരിഹാരം ഉടനുണ്ടാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ, പുതിയ പാസ്റ്ററൽ കൗൺസിൽ നേതൃത്വം വിമതപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്ന് എ.എം.ടി പ്രതിനിധികൾ പ്രതികരിച്ചെങ്കിലും തനിക്ക് വിമതപക്ഷങ്ങേളാട് ആഭിമുഖ്യമില്ലെന്നും ഇത്തരക്കാരോട് അടുപ്പമില്ലെന്നും നിയുക്ത സെക്രട്ടറി പി.പി. ജരാർദ് ‘മാധ്യമ’ത്തോട് പറഞ്ഞു. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരോട് ചേർന്നുനിന്ന് അതിരൂപതയുടെ കൂട്ടായ്മ ശക്തിപ്പെടുത്താൻ പാസ്റ്ററൽ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും ജരാർദ് അറിയിച്ചു. യോഗത്തിൽ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു.
ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, േപ്രാ-വികാരി ജനറാൾ മോൺ. ആൻറണി നരികുളം, ചാൻസലർ ഡോ. ജോസ് പൊള്ളയിൽ എന്നിവർ സംസാരിച്ചു. കൗൺസിൽ മുൻ സെക്രട്ടറി സിജോ പൈനാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി പി.പി. ജരാർദിനെയും ജോയൻറ് സെക്രട്ടറിയായി മിനി പോളിനെയും തെരഞ്ഞെടുത്തു.
പാസ്റ്ററല്‍ കൗണ്‍സില്‍: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു
കൊച്ചി: പാസ്റ്ററല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റവും അസഭ്യവർഷവും. സഭയെ പിടിച്ചുകുലുക്കിയ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് വ്യാപകമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു കൈയേറ്റ ശ്രമം. ക്രിസ്ത്യന്‍ യുവജന സംഘടനയായ കെ.സി.വൈ.എമ്മിെൻറ ഒരുവിഭാഗം പ്രവർത്തകർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.
കലൂര്‍ റിന്യൂവൽ സെൻററില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് അംഗങ്ങള്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ചാനല്‍ കാമറകള്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് കൗണ്‍സില്‍ കഴിഞ്ഞ് അംഗങ്ങള്‍ പുറത്തേക്ക് വരുന്നത് കാത്തുനിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരുവിഭാഗം തട്ടിക്കയറുകയായിരുന്നു. സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തെറ്റായ വര്‍ത്തകള്‍ നല്‍കിയെന്ന് പറഞ്ഞ് അസഭ്യവര്‍ഷത്തോടെയായിരുന്നു ൈകയേറ്റ ശ്രമം. ഇതേസമയം, പാസ്റ്ററല്‍ കൗണ്‍സില്‍ കഴിഞ്ഞ് പുറത്തേക്ക് പോയിരുന്ന കൗൺസിൽ അംഗങ്ങളൊന്നും വിഷയത്തില്‍ ഇടപെട്ടില്ല. ഒടുവില്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ ചിലര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.