Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ വൻ തിരക്ക്

ശബരിമലയിൽ വൻ തിരക്ക്

text_fields
bookmark_border
ശബരിമലയിൽ വൻ തിരക്ക്
cancel

കോട്ടയം: ശബരിമല ഇടത്താവളങ്ങളിലും തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞവർഷ ം ഇൗ ദിവസങ്ങളിൽ എത്തിയതിനെക്കാൾ അയ്യപ്പഭക്തരുടെ എണ്ണത്തിൽ 20-30 ശതമാനംവരെ വർധന യുണ്ടെന്ന് ദേവസ്വം-കെ.എസ്.ആർ.ടി.സി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്ച നടതു റന്നത് മുതൽ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരം ഇതര സംസ്ഥാന തീർഥാടകരെെക്കാണ് ട് നിറഞ്ഞു. ദീർഘദൂര െട്രയിനുകളിൽ എത്തുന്നവർ കോട്ടയത്തുനിന്ന് കെ.എസ്.ആർ.ടി. സി-സ്വകാര്യ വാഹനങ്ങളിൽ എരുമേലിയിൽ എത്തി പേട്ടതുള്ളിയ ശേഷം പമ്പാവാലി-തുലാപ്പള്ള ിവഴിയാണ് പമ്പക്ക് പോകുന്നത്.

എറണാകുളം സൗത്ത്-ചെങ്ങന്നൂർ റെയിൽവേ സ്റ്റേ ഷനുകളിലും തീർഥാടകരുടെ വൻതിരക്കാണ്. പമ്പയിലും നിലക്കലും തിരക്ക് വർധിച്ചു. കെ.എസ്.ആർ.ടി.സി കോട്ടയം-എരുമേലി ഡിപ്പോകളിൽ പമ്പ സർവിസിനായി 35 ലധികം ബസുകൾ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി 80 ബസുകൾ പമ്പ സർവിസ് നടത്തിയതായി ഡി.ടി.ഒ അറിയിച്ചു. കോട്ടയത്ത് ട്രെയിൻ എത്തുന്നതനുസരിച്ച് ബസുകൾ സർവിസിനു തയാറാക്കുന്നതിനാൽ യാത്രദുരിതം റിപ്പോർട്ട് ചെയ്യെപ്പട്ടിട്ടില്ല. 30 ശതമാനം അധികനിരക്ക് ഈടാക്കുന്നതിനാൽ ഒരുഭാഗത്തേക്ക് മാത്രം യാത്രക്കാരുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിക്ക് വരുമാനക്കുറവില്ല. നടവരവിലും ഗണ്യമായ വർധനയുണ്ട്. ആദ്യഘട്ടത്തിൽ എത്തുന്ന തീർഥാടകരിൽ കൂടുതലും ഇതര സംസ്ഥാനങ്ങളിൽനിന്നാണ്. എരുമേലിയിൽ ഇടതടവില്ലാതെ പേട്ടകെട്ടും തുടരുകയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇത്തവണ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങളിലും തിരക്കേറുമെന്നാണ് പ്രതീക്ഷ. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പരമാവധി സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

താൽക്കാലിക കച്ചവടക്കാരും സന്തോഷത്തിലാണ്. കടലേലം എടുക്കാതിരുന്നവരും ഇപ്പോൾ രംഗത്തുണ്ട്. എരുമേലയിലും സമീപങ്ങളിലും വൻസുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന െപാലീസ് മേധാവിയും ശബരിമല പൊലീസ് കോഓഡിനേറ്ററും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച എരുമേലിയിലെത്തി ക്രമീകരണം വിലയിരുത്തി. എരുമേലിയിൽ യുവതികളെത്തിയാൽ കണ്ടെത്താൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിലക്കലിൽനിന്ന് കർശന പരിശോധനക്ക് ശേഷമാണ് തീർഥാടകരെ കടത്തിവിടുന്നത്. ഹരിത ചട്ടങ്ങൾ കർശനമായി പാലിച്ചാണ് ഇത്തവണ തീർഥാടനകാലം തുടങ്ങിയിട്ടുള്ളത്.

ആദ്യദിന വരുമാനം 3.32 കോടി രൂപ

ശബരിമല: ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നടവരവ് ആദ്യദിനം 1,00,10900 രൂപ ലഭിച്ചു. 2018ല്‍ 75,88,950 രൂപയും 2017ല്‍ 75,85,185 രൂപയുമായിരുന്നു നടവരവ്. കഴിഞ്ഞ വര്‍ഷം മണ്ഡല ഉത്സവത്തിന് നട തുറന്ന് ആദ്യദിനം ലഭിച്ച മൊത്തവരുമാനം 2,04,23,533 രൂപയായിരുന്നു.

2018ല്‍ കരാര്‍ ഇനത്തില്‍ 28,43,375 രൂപ ലഭിച്ചിരുന്നു. ഈവര്‍ഷം ആദ്യദിന കണക്ക് അനുസരിച്ച് കരാര്‍ ഇനത്തില്‍ 18,35,503 രൂപയാണ് ലഭിച്ചത്. അന്നദാന സംഭാവന ഇനത്തില്‍ ആദ്യദിനം 5,10,320 രൂപയും കഴിഞ്ഞവര്‍ഷം 68,987 രൂപയും 2017ല്‍ 3,60,879 രൂപയും ലഭിച്ചു.
40,000 പേര്‍ക്ക് വരെ അന്നദാനത്തിനുള്ള സൗകര്യം ഇപ്പോഴുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു. അപ്പം, അരവണ എന്നിവയും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്ത മഴ മൂലം ശര്‍ക്കര കൃത്യസമയത്ത് എത്തിക്കാന്‍ അവിടെനിന്ന് കരാറെടുത്ത സ്ഥാപനത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ നാട്ടില്‍നിന്ന് തന്നെ ശര്‍ക്കരയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീർഥാടന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഇരുമുടിക്കെട്ടില്‍നിന്ന് പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തി വരുന്നുണ്ടെന്നും പ്രസിഡൻറ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSabarimala News
News Summary - Sabarimala - Kerala news
Next Story