Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഞ്ജിത് കസ്റ്റഡി...

രഞ്ജിത് കസ്റ്റഡി മരണം: കൊലക്കുറ്റത്തിന് കേസെടുത്തു

text_fields
bookmark_border
രഞ്ജിത് കസ്റ്റഡി മരണം: കൊലക്കുറ്റത്തിന് കേസെടുത്തു
cancel
camera_alt????????????
തൃശൂർ: കഞ്ചാവുകേസിൽ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. മലപ്പുറം തിരൂർ കൈമലശേരി തൃപ്പംകോട് കരുമത്തിൽ രഞ്ജിത് കുമാർ ആണ് മരിച്ചത്.

നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നതിൽ 174 ഐ.പി.സി വകുപ്പ് മാറ്റിയാണ് ഉദ്യോഗസ്ഥർക്കെതിരെ 302 വകുപ്പ് ഉൾപ്പെടുത്തി കൊലപാതക കുറ്റം ചുമത്തിയത്. കമീഷണർ യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചാണ് നടപടി. ഗുരുവായൂർ എ.സി.പി ബിജു ഭാസ്ക്കറിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

കസ്റ്റഡിയിലെടുത്ത സംഘത്തിലുണ്ടായിരുന്ന ആരുടെയും പേര് ഉൾപ്പെടുത്താതെയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിെൻറ ഭാഗമായി പേര് ഉൾപ്പെടുത്തുമെന്നാണ് പൊലീസ് വിശദീകരണം. വകുപ്പുതല അന്വേഷണത്തിെൻറ ഭാഗമായി എക്സൈസ് അഡീ.കമീഷണറുടെ തെളിവെടുപ്പ് പൂർത്തിയായി.

യുവാവിനെ കസ്റ്റഡിയിലെടുക്കാൻ പോയവരും ടീമംഗങ്ങളും മേലധികാരികളുമുൾപ്പെടെ എട്ട് പേരുടെ മൊഴിയാണ് എക്സൈസ് അഡീ. കമീഷണർ ക്രിസ്റ്റി ഡാനിയേൽ രേഖപ്പെടുത്തിയത്. എക്സൈസ് സംഘത്തിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് എക്സൈസ് വിലയിരുത്തൽ. റിപ്പോർട്ട് ശനിയാഴ്ച കമീഷണർക്ക് കൈമാറും. ശനിയാഴ്ച തന്നെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrenjith custody death
News Summary - renjith custody death case-kerala news
Next Story