Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറന്നാൾ...

പിറന്നാൾ ആഘോഷത്തിനിടെ പീഡനം: അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

text_fields
bookmark_border
പിറന്നാൾ ആഘോഷത്തിനിടെ പീഡനം: അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
cancel

കൊല്ലം: സുഹൃത്തിെൻറ പിറന്നാൾ ആഘോഷത്തിനിടെ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നെടുമ്പന സ്വദേശി ഫൈസലിനെ കസ്റ്റഡിയിൽ വാങ്ങാൻ ഈസ്റ്റ് പൊലീസ് ശനിയാഴ്ച കോടതിയിൽ അപേക്ഷ നൽകും. അതേസമയം,  പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്ത കടപ്പാക്കടയിൽ താമസിക്കുന്ന രേഷ്മ (25) നിരന്തരം ഭീഷണപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.  തൃപ്പൂണിത്തുറയിൽ യുവാവിനൊപ്പം നഗ്ന ഫോട്ടോ എടുത്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണ് രേഷ്മ. ഈ കേസിൽ ഇവർ ഒളിവിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത കൊല്ലം സിറ്റി പൊലീസ് പെരുമ്പാവൂർ പൊലീസിന് കൂടുതൽ അേന്വഷണത്തിന് കൈമാറി. 

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ രേഷ്മയും പിറന്നാൾ ആഘോഷത്തിനെത്തിയ മറ്റു രണ്ട് സ്ത്രീകളും ചേർന്നാണ് എടുത്തത്. തുടർന്ന് ഈ ഫോട്ടോകൾ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വീണ്ടും തങ്ങൾക്കൊപ്പം വരണമെന്നതായിരുന്നു ഇവരുടെ ആവശ്യം. സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നപ്പോഴാണ് പെൺകുട്ടി പരാതി നൽകിയത്. രേഷ്മ വിളിച്ചതിനാലാണ് താൻ പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പോയതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ഇവൻറ് മാനേജ്മെൻറ് രംഗത്തെ പരിചയമാണ് പെൺകുട്ടിയെയും രേഷ്മയെയും അടുപ്പിച്ചത്. 
ഏഴുമാസം മുമ്പ് മുണ്ടയ്ക്കലിലെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.  നിർബന്ധിച്ച് ബിയർ കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഹ്രസ്വചിത്രത്തിൽ അഭിനയിച്ച പെൺകുട്ടിക്ക് സീരിയലിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു പീഡനം. പീഡിപ്പിച്ച രണ്ടാമത്തെയാൾ ഒളിവിലാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape child artist
News Summary - rape child artist
Next Story