തർക്കഭൂമിക്ക് വില; അട്ടിമറിക്കുന്നത് ഭൂപരിഷ്കരണ നിയമം
text_fieldsപത്തനംതിട്ട: തർക്കഭൂമിക്ക് കേമ്പാളവില നൽകി ഏെറ്റടുക്കാൻ പുതിയ നിയമം വരുന്നതോടെ അട്ടിമറിക്കെപ്പടുക ഭൂപരിഷ്കരണ നിയമം. ശബരിമല വിമാനത്താവളത്തിന് ഏെറ്റടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്ക് കേമ്പാളവില നൽകിയാൽ സംസ്ഥാനത്ത് മിച്ചഭൂമി കേസ് നടക്കുന്ന 1.3 ലക്ഷം ഏക്കറിനും വില നൽകേണ്ടിവരും. ഇതോടെ ഭൂപരിഷ്കരണ നിയമം പാടെ അപ്രസക്തമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തോട്ടംമേഖലയിൽ സമാനമായ അഞ്ചര ലക്ഷത്തോളം ഏക്കറുണ്ട്. ഇതിനെല്ലാം വില നൽകേണ്ടിവരും. തോട്ടംമേഖലയിലെ കുത്തകകളുടെ ഭൂമിക്ക് വില നൽകുകയും അതേസമയം, കർഷകരിൽനിന്ന് മിച്ചഭൂമി സൗജന്യമായി ഏറ്റെടുക്കുകയും ചെയ്യുകയെന്ന ഇരട്ടാത്താപ്പാകും നടപ്പാകുക. 2013ലെ ഭൂമി ഏെറ്റടുക്കലും പുനരധിവാസവും എന്ന കേന്ദ്രനിയമം അനുസരിച്ച് ഏെറ്റടുക്കുന്ന ഭൂമിക്ക് കേമ്പാളവില നൽകുമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.
കൃഷിഭൂമിയും തരിശുഭൂമിയും പരിധിയില്ലാതെ പതിച്ചുനൽകുന്നതും കൈവശംവെക്കുന്നതും തടയുന്നതിനാണ് ഭൂപരിഷ്കരണനിയമം കൊണ്ടുവന്നത്. 1964ൽ കൊണ്ടുവന്ന നിയമം നടപ്പാക്കിത്തുടങ്ങിയത് 1973 മുതലാണ്. ഈ നിയമപ്രകാരം 1,00,108 ഏക്കറാണ് സംസ്ഥാനത്ത് ഇതുവരെ മിച്ചഭൂമിയായി ഏെറ്റടുത്തത്. 1,30,000 ഏക്കറിന് കേസ് നടക്കുന്നു.
ജന്മിമാരുടെ ഭൂമിയിൽ കൃഷിപ്പണി ചെയ്ത് ഉപജീവനം നടത്തിവന്ന കുടിയാന്മാരെ സംരക്ഷിക്കുന്നതിനാണ് ഭൂപരിഷ്കരണ നിയമത്തിലെ 72ാം വകുപ്പിൽ കുടിയാന്മാർക്ക് ജന്മിമാരിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥ ചെയ്തത്. കേരള തർക്കഭൂമി ഏറ്റെടുക്കൽ നിയമം 2020 എന്ന പേരിൽ വരുന്ന പുതിയ നിയമത്തിലാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് കേമ്പാളവില നൽകാൻ വ്യവസ്ഥ ചെയ്യുന്നത്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് തോട്ടഭൂമി ഉടമസ്ഥത സർക്കാറിനാണ്. അത് ൈകവശം െവക്കുന്നതിന് ഇളവ് അനുവദിക്കുക മാത്രമാണ് ചെയ്തത്. നിലവിലെ കൃഷി മാറ്റി മറ്റാവശ്യത്തിന് വിനിയോഗിച്ചാൽ മിച്ചഭൂമിയായി ഏെറ്റടുക്കാമെന്നാണ് ഭൂപരിഷ്കരണനിയമം വ്യവസ്ഥ ചെയ്യുന്നത്.
ഇതനുസരിച്ചാണ് ഇപ്പോൾ പലയിടത്തായി മിച്ചഭൂമി കേസുകൾ നടക്കുന്നത്.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ നാണ്യവിളകൾ കൃഷി ചെയ്ത ഭൂമികൾ തോട്ടങ്ങളായി നിലനിർത്തുകയും ഭക്ഷ്യവിളകൾ കൃഷി ചെയ്ത 15 ഏക്കറിൽ കൂടുതലുള്ളവ മിച്ചഭൂമിയായി ഏെറ്റടുക്കുകയുമായിരുന്നു. പുതിയ നിയമം നടപ്പായാൽ തോട്ടഭൂമി പൊതുആവശ്യത്തിന് ഏെറ്റടുത്താൽ മതിയായ വില നൽകും. അതേസമയം, കർഷകരിൽനിന്ന് മിച്ചഭൂമി ഏെറ്റടുത്താൽ ഒന്നും നൽകുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.