Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍വകക്ഷിസംഘത്തിന്...

സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചു

text_fields
bookmark_border
സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചു
cancel

തിരുവനന്തപുരം: റേഷന്‍, വരള്‍ച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചു. തിരക്ക് മൂലം കൂടിക്കാഴ്ച നടക്കില്ളെന്നും ധന-ആഭ്യന്തരമന്ത്രിമാരെ കണ്ടാല്‍ മതിയെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് സംസ്ഥാനസര്‍ക്കാറിനെ അറിയിച്ചത്. കേന്ദ്രനിലപാടില്‍ ബി.ജെ.പി ഒഴികെയുള്ള കക്ഷികള്‍ നിയമസഭയില്‍ ശക്തമായി പ്രതിഷേധിച്ചു. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ കേന്ദ്രനടപടിയെ ന്യായീകരിച്ചു.

രണ്ടാംതവണയാണ് സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷിസംഘത്തെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിക്കുന്നത്. നോട്ട് അസാധുവാക്കല്‍ ഘട്ടത്തില്‍ സഹകരണമേഖലയുടെ പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ആദ്യം കാണാനിരുന്നത്.

ഈ നിലപാട് ദുഃഖകരവും ലജ്ജാകരവും ഫെഡറല്‍ സംവിധാനത്തിനേറ്റ ആഘാതവും വെല്ലുവിളിയുമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സഭയോടും ജനങ്ങളോടും കാട്ടിയ അവഗണനക്കെതിരായ വികാരം കേന്ദ്രത്തെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു
 മാര്‍ച്ച് 20, 21 തീയതികളിലൊന്നിലാണ് സമയം തേടിയതെന്നും എന്നാല്‍,  നിഷേധാത്മകമറുപടിയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ സൗകര്യമില്ളെങ്കില്‍ മറ്റൊരുദിവസം അനുവദിക്കാമായിരുന്നു. പ്രധാനമന്ത്രിയുമായി സംസാരിച്ചശേഷമാകും ഓഫിസ് കത്തയച്ചത്. കേരളത്തില്‍ നിന്നുള്ള സംഘത്തെ കാണാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ളെന്നാണ് മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തെ അപമാനിക്കുംവിധം ആഭ്യന്തരമന്ത്രിയെയോ ധനമന്ത്രിയെയോ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പാര്‍ട്ടി പ്രതിനിധി കൂടി ഉള്‍പ്പെടുന്നതായിരുന്നു സംഘം. ഇത് ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

സര്‍വകക്ഷിസംഘം താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ പ്രധാനമന്ത്രി കാണുന്നതാണ് പതിവെന്നും മോദിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലപാട് ധാര്‍ഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ അധികാരം മറ്റാര്‍ക്കും വീതിച്ചുനല്‍കാനാവില്ളെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സംസ്ഥാനമെന്നാല്‍ അവിടത്തെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ഒറ്റക്കായാലും കൂട്ടത്തോടെയായാലും കാണാന്‍ അവസരം ചോദിച്ചാല്‍ അനുവദിക്കുകയാണ് പതിവെന്നും ഉമ്മന്‍ ചാണ്ടിയും ചൂണ്ടിക്കാട്ടി. കടുത്ത അവഗണനയാണെന്ന് സി.എഫ്. തോമസും കുറ്റപ്പെടുത്തി.

ഇവ രാഷ്ട്രീയവ്യാഖ്യാനങ്ങളാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. സംസ്ഥാനം നിര്‍ദേശിച്ച ദിവസം പ്രധാനമന്ത്രിക്ക് സൗകര്യമില്ളെന്നും അടിയന്തരവിഷയമാണെങ്കില്‍ മറ്റ് മന്ത്രിമാരെ കാണാനുമാണ് നിര്‍ദേശിച്ചത്. വിവാദം പ്രധാനമന്ത്രിയെ അപമാനിക്കുന്ന നീക്കത്തിന്‍െറ തുടര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pm narendra modi
Next Story