Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലം...

പാലാരിവട്ടം പാലം അതിഗുരുതര ക്രമക്കേടുകൾ; 102ൽ 97ഗർഡറുകൾക്കും വിള്ളൽ

text_fields
bookmark_border
പാലാരിവട്ടം പാലം അതിഗുരുതര ക്രമക്കേടുകൾ;  102ൽ 97ഗർഡറുകൾക്കും വിള്ളൽ
cancel

തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ നടത്തിയ പരിശോധനയിൽ പാലാരിവട്ടം മേൽപാല നിർമാണത്തിൽ അതിഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വ ിജയൻ. പാലത്തിെൻറ 102 ആർ.സി.സി ഗർഡറുകളിൽ 97നും വിള്ളൽ വീണു. ചുരുങ്ങിയത് 100 വർഷമെങ്കി ലും ആയുസ്സുണ്ടാകേണ്ട പാലം 20 വർഷത്തിനകം ഇല്ലാതാകുന്ന തരം അപാകതകളാണ് കണ്ടെത്തിയ ത്. 42 കോടി മുടക്കി നിർമിച്ച പാലം അറ്റകുറ്റപ്പണിക്ക് 18.50 കോടി വേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

നിർമാണ ക്രമക്കേടിനെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടരും. ഇ. ശ്രീധരെൻറ റിപ്പോർട്ടിൽ തുടർനടപടി തീരുമാനിക്കാൻ പൊതുമരാമത്ത് മന്ത്രിയെ മന്ത്രിസഭ ചുമതലെപ്പടുത്തി. അറ്റകുറ്റപ്പണിക്ക് വേണ്ട 18.50 കോടി ആദ്യം സർക്കാർ വഹിക്കും. 100 വർഷം ഉപയോഗിക്കേണ്ട പാലം രണ്ടരവർഷംകൊണ്ട് ഉപയോഗശൂന്യമായ സ്ഥിതി സംസ്ഥാനത്ത് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ജൂൺ 17നാണ് ഡോ. ശ്രീധരനെ പരിശോധിക്കാൻ ദൗത്യം ഏൽപിച്ചെതന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈ െഎ.െഎ.ടിയിലെ പ്രഫ. അളകസുന്ദരമൂർത്തി, കോൺക്രീറ്റ് സാേങ്കതികവിദ്യയിലും പാലം ഡിസൈനിലും വിദഗ്ധരായ പ്രഫ. മഹേഷ് ടണ്ടൻ, ഷൈൻ വർഗീസ്, ദേശീയപാത ചീഫ് എൻജിനീയർ എം. അശോക്കുമാർ, മരാമത്ത് ചീഫ് എൻജിനീയർ എസ്. മനോമോഹൻ, അലക്സ് ജോസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ശ്രീധരൻ റിപ്പോർട്ടിലെ മറ്റ് കണ്ടെത്തലുകൾ
•കോൺക്രീറ്റ് നിലവാരം കുറഞ്ഞത്. നിർമാണ രൂപരേഖമുതൽ അപാകത.
•പ്രത്യേകതരം പെയിൻറിങ് നടത്തിയതുകൊണ്ട് വിള്ളലുകളുടെ തീവ്രത കണക്കാക്കാനാകുന്നില്ല.
•നിർമാണത്തിന് ആവശ്യമായ സിമൻറും കമ്പിയും ഉപയോഗിച്ചിട്ടില്ല. ബീമുകൾ ഉറപ്പിച്ച ലോഹ ബെയറിങ്ങുകൾ മുഴുവനും കേടായി.
•പാലത്തിെൻറ 18 പിയർ ക്യാപ്പുകളിൽ 16ലും പ്രത്യക്ഷത്തിൽതന്നെ വിള്ളൽ. മൂന്നെണ്ണം അങ്ങേയറ്റം അപകടസ്ഥിതിയിൽ. .
•അടിത്തറക്ക് പ്രശ്നങ്ങളില്ല. അപകടാവസ്ഥ കണ്ടെത്തിയ 17 കോൺക്രീറ്റ് സ്പാനുകളും മാറ്റണം. പകരം ഗർഡറുകൾ ഉപയോഗിച്ച് പുനഃസ്ഥാപിക്കണം.
•10 മാസം കൊണ്ട് മാത്രമേ പാലം പൂർവസ്ഥിതിയിലാക്കാനാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palarivattom bridge issue
News Summary - palarivattom bridge issue
Next Story