Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൂഢാലോചനയെന്ന്...

ഗൂഢാലോചനയെന്ന് ആവർത്തിച്ച് ജലന്ധർ രൂപത

text_fields
bookmark_border
jalandhar-diocees
cancel

കോട്ടയം: ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ആവർത്തിച്ച് ജലന്ധർ രൂപത നേതൃത്വം. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ആരോപണം തെളിയുന്നത് വരെ വ്യക്തിപരമായി അപമാനിച്ചും തേജോവധം ചെയ്തുമുള്ള മാധ്യമവിചാരണയില്‍ മിതത്വം വേണമെന്നും ജലന്ധർ രൂപത വക്താവ് ഫാ. പീറ്റർ കാവുംപുറം പ്രസ്താവനയിൽ പറഞ്ഞു. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ആരോപിക്കുന്നതിനൊപ്പം ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നും രൂപത നേതൃത്വം അവകാശപ്പെടുന്നു.

തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. ഇതിനുശേഷം ബിഷപ് മുപ്പതോളം തവണ കേരളത്തിലെത്തി.

അപ്പോഴെല്ലാം കന്യാസ്ത്രീ ബിഷപ്പിനൊപ്പം സഞ്ചരിക്കുകയും ചടങ്ങുകളിൽ പെങ്കടുക്കുകയും ചെയ്തു. കന്യാസ്ത്രീ ഏെറ സന്തോഷവതിയായി ചടങ്ങുകളിൽ പെങ്കടുക്കുന്ന വിഡിയോ ദൃശ്യങ്ങൾ തെളിവായുണ്ട്. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നൽകിയ ശേഷമാണ് ബിഷപ്പുമായി അകന്നത്. ഇതിൽ ബിഷപ് അന്വേഷണത്തിന് നിർദേശം നൽകി. ഇതാണ് പരാതിക്ക് പിന്നിൽ.

അതിനിടെ, കന്യാസ്ത്രീക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് കാട്ടി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹവും രംഗത്തെത്തി. ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് എല്ലാ കന്യാസ്ത്രീകളെയും ഡി.ജി.പിക്ക് മുന്നിൽ ഹാജരാക്കാനാണ് ഒരുങ്ങുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീെയയും ഇവരെ പിന്തുക്കുന്ന മറ്റ് അഞ്ച് കന്യാസ്ത്രീകളെയും പുറത്താക്കാനും നീക്കമുണ്ട്. ഇതിനായി സഭ നേതൃത്വം കൗണ്‍സില്‍ യോഗം വിളിച്ചു.
കന്യാസ്ത്രീകർ പരസ്യപ്രതിഷേധത്തിനിറങ്ങിയത് സഭ ചട്ടങ്ങൾ ലംഘിച്ചാണെന്നും ഇവർക്ക് കുറവിലങ്ങാട് മഠത്തിൽ താമസിക്കാനുള്ള അവകാശം നഷ്ടമായെന്നും മിഷനറീസ് ഓഫ് ജീസസ് നേതൃത്വം പറയുന്നു. കുറവിലങ്ങാട് മഠത്തിലെ ഇവരുടെ താമസം അവസാനിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ തിരക്കിട്ട നീക്കങ്ങൾ. എന്നാൽ, സത്യം വിജയിക്കുമെന്നും നടപടിയെ ഭയക്കുന്നില്ലെന്നും പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചു.

സമരത്തോട് സഹകരിക്കരുതെന്ന് കന്യാസ്ത്രീകൾക്ക് നിർദേശം
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സി.എം.സി (കോൺഗ്രിഗേഷൻ ഒാഫ് മദർ ഒാഫ് കാർമൽ) സിസ്റ്റേഴ്സിന് നിർദേശം. സി.എം.സി സുപ്പീരിയർ ജനറൽ സഭയിലെ കന്യാസ്ത്രീകൾക്കായി പുറത്തിറക്കിയ സർക്കുലറിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ ധർണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങൾ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരവുമായി ബന്ധപ്പെട്ട് ധർണകൾ, വാട്സ്ആപ് സന്ദേശങ്ങൾ ൈകമാറൽ, പ്രസ്ക്ലബ് മീറ്റിങ്ങുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ സി.എം.സി സഭ അംഗങ്ങൾ പെങ്കടുക്കരുതെന്നാണ് നിർദേശം.

മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായ മെത്രാൻ
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണെമന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഫ്രാങ്കോയെ അനുകൂലിച്ച് തോമസ് തറയിലിെൻറ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് കരുതണമെന്നാണ് പഠിച്ചിട്ടുള്ളത്. എന്നാലിപ്പോൾ ഒരു കാര്യം മനസ്സിലായി. കുറ്റാരോപിതൻ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നതും കേരള മോഡലിെൻറ പുതിയ സംഭാവനയായി കാണാവുന്നതാണെന്നും തോമസ് തറയിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopNun ProtestJalandhar Sabha
News Summary - Nun Protest Jalandhar Sabha-Kerala News
Next Story