Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പിനെതിരെ ശക്തമായ ...

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കന്യാസ്ത്രീകൾ

text_fields
bookmark_border
ബിഷപ്പിനെതിരെ ശക്തമായ  തെളിവുണ്ടെന്ന് കന്യാസ്ത്രീകൾ
cancel

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്നും ഇവ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. ബിഷപ്പിെൻറ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീരുമാനം എടുക്കേണ്ടത് പൊലീസാണ്. കൂടുതല്‍ സമയം കിട്ടുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമോയെന്ന ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.

അറസ്റ്റ് തടയാത്തത് കോടതി സത്യത്തിനൊപ്പമാണെന്നതിെൻറ സൂചനയാണെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. തെളിവുകൾ മുഴുവൻ ഫാ. നിക്കോളാസ് മണിപ്പറമ്പിലിന് കൈമാറാനാവില്ല. ബിഷപ്പിെൻറ ആളുകൾ സ്വാധീനിച്ചതുകൊണ്ടാണ് അദ്ദേഹം നിർണായക അവസരത്തിൽ കൂറുമാറിയത്. സഭയിൽനിന്ന് ഇനി ആരുടെയും പിന്തുണ പ്രതീക്ഷിക്കുന്നില്ല. ബിഷപ് സ്വാധീനം ചെലുത്തി തെളിവുകൾ നശിപ്പിക്കുമെന്ന് ഭയപ്പെടുന്നു. സഭക്ക് എതിരെയല്ല, സഭയിൽനിന്ന് നീതി കിട്ടാത്തതിനാലാണ് തെരുവിലിറങ്ങിയത്. ഫാ. ആൻറണി മാടശേരിയാണ് ബിഷപ്പിനുവേണ്ടി കന്യാസ്ത്രീക്കെതിരെ വ്യാജ തെളിവുണ്ടാക്കിയത്. കന്യാസ്ത്രീക്കല്ല, ബിഷപ്പിനാണ് വ്യക്തിവൈരാഗ്യം. അതുകൊണ്ടാണ് പരാതിക്കാരിയെ സ്ഥാനങ്ങളിൽനിന്ന് നീക്കിയത്. അറസ്റ്റിൽനിന്ന് രക്ഷപ്പെടാനാണ് ബിഷപ്പിെൻറ ശ്രമങ്ങളെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

അതേസമയം, ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പരാതിക്കാരിയുടെ സഹോദരി പറഞ്ഞു. സമരപ്പന്തലിൽ ബിഷപ്പിെൻറ ആളുകൾ നുഴഞ്ഞുകയറിയതായി സംശയമുണ്ട്. കഴിഞ്ഞ ദിവസം സമരത്തിനിടെ തെൻറ ഫോട്ടോയെടുക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു.

രണ്ടുദിവസമായി എഴുത്തുകാരി പി. ഗീതക്കൊപ്പം നിരാഹാര സമരത്തിലാണ് സഹോദരി. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സേവ് ഒൗവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ.

തീവ്രതയേറി സമരം; ഏറ്റെടുത്ത് സാധാരണക്കാർ
‘‘ടി.വിയിൽ നിങ്ങളുടെ സമരം കുെറ ദിവസങ്ങളായി കാണുന്നു. വീട്ടിലിരുന്നിട്ട് സമാധാനം ഇല്ല. അതോണ്ടാണ് നിലമ്പൂരിൽനിന്ന് ഇവിടെ വന്നത്’’-കന്യാസ്ത്രീകൾക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലിലെത്തിയ മുഹമ്മദ് അബ്ദുറഹ്മാെൻറ വാക്കുകളാണിത്. കോട്ടയം കുമാരപുരം ക്ഷേത്രത്തിലെ ശാന്തി ബിജുവും പത്രത്തിൽ വായിച്ചറിഞ്ഞാണ് എത്തിയത്. മകളാണ് സമരപ്പന്തലിലെത്തി കന്യാസ്ത്രീകൾക്കുവേണ്ടി സംസാരിക്കാൻ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. ചെങ്ങറ സമരനേതാവ് കോന്നി സ്വദേശി പി. രാജു, എഴുത്തുകാരനും പ്രഭാഷകനുമായ സ്വാമി ശൂന്യം, സി.എം.ഐ വൈദികൻ ഫാ. മാത്യു വടക്കേടത്ത് തുടങ്ങിയവരും ചൊവ്വാഴ്ച സമരത്തിന് പിന്തുണയുമായെത്തി. പെൺകുട്ടികൾ നേരിടുന്ന പീഡനങ്ങൾ പ്രമേയമാക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ‘ചിലപ്പോൾ പെൺകുട്ടി’യുടെ അണിയറപ്രവർത്തകരും എത്തിയിരുന്നു. നടൻ കൃഷ്ണചന്ദ്രൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, സിനിമയിലെ അഭിനേതാക്കൾ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരിൽ സാധാരണക്കാരാണ്. ആദ്യദിവസങ്ങളിൽ പ്രമുഖരുടെ നീണ്ടനിരയാണ് കണ്ടതെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ വീട്ടമ്മമാരും വിദ്യാർഥികളും യുവാക്കളും കൂലിപ്പണിക്കാരുമടക്കമുള്ളവർ ഒഴുകിയെത്തി.

കോടതി നിർദേശം പരിഗണിച്ച് നടപടിയെന്ന് മന്ത്രി ജയരാജൻ
ഫ്രാേങ്കാ മുളയ്ക്കലിന് എതിരായ പരാതിയിൽ കോടതി നിർദേശത്തിെൻറ എല്ലാവശവും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കുന്ന നിലപാടല്ല പാർട്ടിക്കും സർക്കാറിനുമുള്ളത്. ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNun Protest
News Summary - Nun Protest Jalandhar Bishop Case-Kerala News
Next Story