Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2019 6:41 PM GMT Updated On
date_range 22 Sep 2019 6:41 PM GMTസഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു; പ്രതി പിടിയിൽ
text_fieldsbookmark_border
ചവറ: സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമ ിച്ച സഹോദരിക്കും വെട്ടേറ്റു. ചവറ കൊട്ടുകാടിന് സമീപം ചോല പിള്ള വീട്ടി ൽ മോഹനൻ പിള്ള (53) ആണ് മരിച്ചത്. തടയാൻ ശ്രമിച്ച മോഹനൻ പിള്ളയുടെ ഭാര്യ ഉഷാകുമാരിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയി ൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മോഹനൻ പിള്ളയുടെ ഭാര്യാസഹോദരൻ ഗോപാലകൃഷ്ണ പിള്ളയെ (42) ചവറ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 10 നാണ് സംഭവം. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാനസികാരോഗ്യ പ്രശ്നമുള്ള അവിവാഹിതനായ ഗോപാലകൃഷ്ണ പിള്ളയെ സഹോദരിയും ഭർത്താവുമാണ് പരിചരിച്ചിരുന്നത്. ഇവർ ഒരു വീട്ടിലായിരുന്നു താമസം. ഉഷാകുമാരി രാവിലെ ഗുളിക കഴിക്കാൻ എടുത്തുകൊടുത്തപ്പോൾ ഗോപാലകൃഷ്ണ പിള്ള കഴിക്കാൻ വിസമ്മതിച്ചു. ഈ വിവരം പുറത്തുപോയിരുന്ന മോഹനൻ പിള്ളയെ വിളിച്ചറിയിച്ചു.
മോഹനൻ പിള്ള എത്തി ഗുളിക കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വീട്ടിനുള്ളിൽെവച്ച് ഇദ്ദേഹത്തെ ഗോപാലകൃഷ്ണ പിള്ള ആക്രമിക്കുകയും അടുക്കളയിൽനിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുകയുമായിരുന്നു. വെേട്ടറ്റ് പുറത്തേക്കോടിയെങ്കിലും പിന്തുടർന്നെത്തി അക്രമം തുടർന്നു. ഓടിയെത്തിയ ഉഷാകുമാരിക്കും പരിക്കേറ്റു. വീടിെൻറ പിറകുവശത്ത് മോഹനൻ പിള്ളയെ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗോപാലകൃഷ്ണ പിള്ളയുടെ വസ്തുവകകൾ മോഹനൻ പിള്ളയും ഭാര്യയും ചേർന്ന് തട്ടിയെടുത്തെന്നാരോപിച്ചാണ് കൊല നടത്തിയതത്രെ.
സംഭവം നടക്കുേമ്പാൾ ഗോപാലകൃഷ്ണ പിള്ളയുടെ മാതാവ് പൊന്നമ്മപിള്ളയും വീട്ടിൽ ഉണ്ടായിരുന്നു. മോഹനൻ പിള്ളയുടെ മകൾ: ഉത്രാമോഹൻ. ചവറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീൻ, എസ്.ഐ സുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
സംഭവവുമായി ബന്ധപ്പെട്ട് മോഹനൻ പിള്ളയുടെ ഭാര്യാസഹോദരൻ ഗോപാലകൃഷ്ണ പിള്ളയെ (42) ചവറ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 10 നാണ് സംഭവം. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാനസികാരോഗ്യ പ്രശ്നമുള്ള അവിവാഹിതനായ ഗോപാലകൃഷ്ണ പിള്ളയെ സഹോദരിയും ഭർത്താവുമാണ് പരിചരിച്ചിരുന്നത്. ഇവർ ഒരു വീട്ടിലായിരുന്നു താമസം. ഉഷാകുമാരി രാവിലെ ഗുളിക കഴിക്കാൻ എടുത്തുകൊടുത്തപ്പോൾ ഗോപാലകൃഷ്ണ പിള്ള കഴിക്കാൻ വിസമ്മതിച്ചു. ഈ വിവരം പുറത്തുപോയിരുന്ന മോഹനൻ പിള്ളയെ വിളിച്ചറിയിച്ചു.
മോഹനൻ പിള്ള എത്തി ഗുളിക കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വീട്ടിനുള്ളിൽെവച്ച് ഇദ്ദേഹത്തെ ഗോപാലകൃഷ്ണ പിള്ള ആക്രമിക്കുകയും അടുക്കളയിൽനിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുകയുമായിരുന്നു. വെേട്ടറ്റ് പുറത്തേക്കോടിയെങ്കിലും പിന്തുടർന്നെത്തി അക്രമം തുടർന്നു. ഓടിയെത്തിയ ഉഷാകുമാരിക്കും പരിക്കേറ്റു. വീടിെൻറ പിറകുവശത്ത് മോഹനൻ പിള്ളയെ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗോപാലകൃഷ്ണ പിള്ളയുടെ വസ്തുവകകൾ മോഹനൻ പിള്ളയും ഭാര്യയും ചേർന്ന് തട്ടിയെടുത്തെന്നാരോപിച്ചാണ് കൊല നടത്തിയതത്രെ.
സംഭവം നടക്കുേമ്പാൾ ഗോപാലകൃഷ്ണ പിള്ളയുടെ മാതാവ് പൊന്നമ്മപിള്ളയും വീട്ടിൽ ഉണ്ടായിരുന്നു. മോഹനൻ പിള്ളയുടെ മകൾ: ഉത്രാമോഹൻ. ചവറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീൻ, എസ്.ഐ സുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story