Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 7:19 PM GMT Updated On
date_range 26 Aug 2019 7:19 PM GMTമുംബൈയിൽ മലയാളി കച്ചവടക്കാരനെ തലക്കടിച്ച് കൊന്നു
text_fieldsbookmark_border
മുംബൈ: മലയാളിയായ ഇളനീർ കച്ചവടക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. ദക്ഷിണ മുംബൈയ ിലെ മെട്രോക്ക് സമീപം ബോംബെ ഹോസ്പിറ്റൽ പരിസരത്ത് ഇളനീർ കച്ചവടം നടത്തുകയായി രുന്ന പാലക്കാട്, ആറ്റശ്ശേരി സ്വദേശി മുഹമ്മദലി (65)യാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ് ച രാവിലെ 8.30 ന് ഹോസ്പിറ്റൽ പരിസരത്താണ് സംഭവം. കച്ചവടസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന മൂന്നു പേരാണ് സംഭവത്തിന് പിന്നിൽ. മാറിപ്പോകാൻ ആവശ്യപ്പെട്ട് മുഹമ്മദലി അവരെ ഒാടിച്ചുവിട്ടിരുന്നു. തിരിച്ചെത്തിയ മൂവരും റോഡിനരികിലെ നടപ്പാതയിൽ വിരിച്ച കല്ലെടുത്ത് മുഹമ്മദലിയുടെ തലക്കുപിന്നിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മുഹമ്മദലി മരിച്ചതായാണ് വിവരം.
സി.സി.ടി.വിയുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മലയാളി സാമൂഹിക പ്രവർത്തകൻ പാനൂർ സ്വദേശി ടി.വി.കെ. അബ്ദുല്ലയുടെ ഇടപെടലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും. നാലര പതിറ്റാണ്ടായി നഗരത്തിൽ ഇളനീർ കച്ചവടം നടത്തിവരുകയായിരുന്നു മുഹമ്മദലി. 10 വർഷം മുമ്പാണ് ബോംബെ ഹോസ്പിറ്റൽ പരിസരത്ത് എത്തിയത്.
തിങ്കളാഴ് ച രാവിലെ 8.30 ന് ഹോസ്പിറ്റൽ പരിസരത്താണ് സംഭവം. കച്ചവടസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന മൂന്നു പേരാണ് സംഭവത്തിന് പിന്നിൽ. മാറിപ്പോകാൻ ആവശ്യപ്പെട്ട് മുഹമ്മദലി അവരെ ഒാടിച്ചുവിട്ടിരുന്നു. തിരിച്ചെത്തിയ മൂവരും റോഡിനരികിലെ നടപ്പാതയിൽ വിരിച്ച കല്ലെടുത്ത് മുഹമ്മദലിയുടെ തലക്കുപിന്നിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മുഹമ്മദലി മരിച്ചതായാണ് വിവരം.
സി.സി.ടി.വിയുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മലയാളി സാമൂഹിക പ്രവർത്തകൻ പാനൂർ സ്വദേശി ടി.വി.കെ. അബ്ദുല്ലയുടെ ഇടപെടലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും. നാലര പതിറ്റാണ്ടായി നഗരത്തിൽ ഇളനീർ കച്ചവടം നടത്തിവരുകയായിരുന്നു മുഹമ്മദലി. 10 വർഷം മുമ്പാണ് ബോംബെ ഹോസ്പിറ്റൽ പരിസരത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story