Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കേസ് പ്രതി 12...

കൊലക്കേസ് പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍

text_fields
bookmark_border
കൊലക്കേസ് പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍
cancel

ചങ്ങനാശ്ശേരി: കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പില്‍ റോയിയാണ് (48) കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നേതൃത്വത്തിലുള്ള ആൻറി ഗുണ്ട സ്‌ക്വാഡിെൻറ പിടിയിലായത്.

2006ല്‍ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവ ഘോഷയാത്രക്കിടെ നാലുകോടി ജങ്ഷനിൽവെച്ച് കേസിലെ ഒന്നാം പ്രതി നാലുകോടി കൂടത്തേട്ട് ബിനുവും രണ്ടാം പ്രതി റോയിയും ചേര്‍ന്ന് തൃക്കൊടിത്താനം ആരമലക്കുന്ന് പനംപറമ്പില്‍ ലാലനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയി അയൽവാസികളും വിവാഹിതരുമായ രണ്ട് യുവതികളോടൊപ്പം മുങ്ങുകയായിരുന്നു.

ഒന്നാം പ്രതി കൂടത്തേട്ട് ബിനുവിനെ കോട്ടയം സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇയാൾ പോള്‍ വധക്കേസിലെ മാപ്പുസാക്ഷിയും നിരവധി മോഷണ, കഞ്ചാവ്, അടിപിടി കേസുകളില്‍ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണെന്ന് പൊലീസ് പറഞ്ഞു.

റോയിയെപ്പറ്റി വര്‍ഷങ്ങളായി ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാര്‍ നടത്തിയ അേന്വഷണത്തിലാണ് കൊടൈക്കനാലില്‍ പിടിയിലായത്.

കൊലപാതകശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിെല രണ്ട് സ്ത്രീകളുമായി നാടുവിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മൊബൈല്‍ നമ്പര്‍ ശേഖരിച്ച് കോട്ടയം സൈബര്‍സെല്ലിെൻറ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. നിലവില്‍ റോയിയോടൊപ്പം താമസിക്കുന്ന സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ മനസ്സിലാക്കിയ അന്വേഷണസംഘം തമിഴ്‌നാട് കൊടൈക്കനാലില്‍ ആറ്റൂവാംപെട്ടിക്ക് സമീപത്തെ വനപ്രദേശത്തുനിന്ന് പിടികൂടുകയായിരുന്നു.

ജോസഫ് എന്ന പേരിലാണ് അവിടെ ഇയാൾ അറിയപ്പെട്ടിരുന്നത്. റോയി കെട്ടിടനിര്‍മാണ തൊഴിലാളിയായും ഇയാളുടെ ഇപ്പോഴുള്ള ഭാര്യ കൊടൈക്കനാലിലെ ഒരു റിസോര്‍ട്ടിലും ജോലി ചെയ്തുവരുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി സുരേഷ് കുമാര്‍, ആൻറി ഗുണ്ട സ്‌ക്വാഡിലെ കെ.കെ. റെജി, പ്രദീപ് ലാല്‍, അന്‍സാരി, അനീഷ്, അരുണ്‍ എന്നിവരാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskollamparambil roypanamparambil lalan murderroy arrested
News Summary - Murder Case accused arrested after 12 years- Kerala News
Next Story