മരട്: 15 ഫ്ലാറ്റുകൾക്കുകൂടി 25 ലക്ഷം
text_fieldsകൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊളിച്ചുകളയുന്ന മരടിലെ ഫ്ലാറ്റു കളിൽ 15 എണ്ണത്തിനുകൂടി പ്രാഥമിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകാൻ തീരുമാനം. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ടപരിഹാര സമിതി സിറ്റിങ്ങിലാണ് തീരുമാനം.
ആൽഫ സെറീനിലെ 12 ഫ്ലാറ്റുകൾക്കും ജെയ്ൻ കോറലിലെ ഒരു ഫ്ലാറ്റിനും ഹോളിഫെയ്ത്ത് എച്ച്.ടു.ഒയിലെ രണ്ടെണ്ണത്തിനുമാണ് 25 ലക്ഷം രൂപവീതം നൽകുക. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ 17 അപേക്ഷ പരിഗണിച്ചു.
മാറ്റിവെച്ച അപേക്ഷകളിൽ ഒന്ന് ഉടമ മരിച്ചുപോയതും മറ്റൊന്ന് 10 ലക്ഷം മാത്രം അഡ്വാൻസ് തുക നൽകിയതുമാണ്. ഇതുവരെയുള്ള സിറ്റിങ്ങുകളിലായി 246 ഫ്ലാറ്റുടമകൾക്കാണ് 25 ലക്ഷം രൂപ വീതം നൽകാൻ സമിതി ശിപാർശ ചെയ്തത്. 61.50 കോടിയാണ് ഇത്രയും കുടുംബങ്ങൾക്കായി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.