മരട്: അന്വേഷണം രാഷ്ട്രീയക്കാരിലേക്ക്
text_fieldsകൊച്ചി: മരടിൽ തീരദേശനിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷ ണം രാഷ്ട്രീയക്കാരിലേക്കും. ഇതിെൻറ ഭാഗമായി അനധികൃത നിർമാണാനുമതി നൽകിയ 2006െല ഭര ണസമിതി അംഗങ്ങളെയും പ്രതിപക്ഷ അംഗങ്ങളെയും ബുധനാഴ്ച മുതൽ ചോദ്യം ചെയ്യും. ഇതിന് എല്ലാവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാൻ പറഞ്ഞു.
സി.പി.എമ്മിെൻറ സ്ഥിരം സമിതി അംഗങ്ങളായിരുന്ന എം.ഭാസ്കരൻ, പി.കെ. രാജു എന്നിവരോടാണ് ചൊവ്വാഴ്ച തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഫ്ലാറ്റ് നിർമാണത്തിലെ അനധികൃത അനുമതിയിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഒരുപോലെ പങ്കുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ അന്നത്തെ പ്രതിപക്ഷമായിരുന്ന നിലവിലെ ഭരണസമിതി അംഗങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. അന്വേഷണം രാഷ്ട്രീയക്കാരിലേക്ക് നീളുമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയും കഴിഞ്ഞദിവസം വ്യക്തമാക്കിയതാണ്.
കേസിൽ നേരത്തേ അറസ്റ്റിലായ അന്നത്തെ സെക്രട്ടറിയും ഫ്ലാറ്റ് നിർമാതാവുമുൾെപ്പടെ മൂന്നുപേരെ മൂവാറ്റുപുഴ വിജിലൻസ് കോടതി തിങ്കളാഴ്ച റിമാൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.