ടി.വിയിൽ ക്ലാസ് തുടങ്ങുമ്പോൾ റഹീസും റമീസയും ഇരുട്ടിലാണ്
text_fieldsഎടപ്പാൾ: തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് പകരം വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും ക്ലാസ് തുടങ്ങുമ്പോൾ റഹീസും റമീസയും സങ്കടത്തിലാണ്. വൈദ്യുതിയില്ലാത്തതിനാൽ വീട്ടിൽ ടി.വിയില്ല. ഉപ്പയുടെ പക്കൽ മാത്രമാണ് മൊബൈൽ ഫോണുള്ളത്. ഇത് ചാർജ് ചെയ്യാൻ അയൽവീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പത്തുവർഷമായി ഇരുൾനിറഞ്ഞ വീട്ടിലാണ് തവനൂർ നേടറ്റിലെ കുണ്ടൻനമ്പറത്ത് അബ്ദുറഹിമാനും കുടുംബവും കഴിയുന്നത്.
അബ്ദുറഹിമാൻ മുട്ടാത്ത വാതിലുകളില്ല. തവനൂർ പഞ്ചായത്ത് 19ാം വാർഡിലെ അഞ്ച് സെൻറ് ഭൂമിയിലാണ് അബ്ദുറഹിമാനും ഭാര്യ സാഹിറയും രണ്ട് മക്കളും താമസിക്കുന്നത്. 2009ലാണ് കുണ്ടൻനമ്പറിൽ അഞ്ച് സെൻറ് ഭൂമി വിലകൊടുത്ത് വാങ്ങി ഓലമേഞ്ഞ പുരയിൽ കുടുംബം താമസം ആരംഭിക്കുന്നത്. അന്ന് വൈദ്യുതിക്ക് അപേക്ഷിച്ചെങ്കിലും നൂലമാലകൾ പറഞ്ഞ് കണക്ഷൻ അനുവദിച്ചില്ല. പിന്നീട് കടം വാങ്ങിയും സുമനസ്സുകളുടെ കാരുണ്യത്തിലും കൊച്ചുവീട് പണിത ശേഷം വീണ്ടും കെ.എസ്.ഇ.ബിയിൽ അപേക്ഷ നൽകിയപ്പോൾ സ്വകാര്യ വ്യക്തി തടസ്സമായി.
കമ്പി വലിക്കാൻ പാടത്ത് പോസ്റ്റ് സ്ഥാപിക്കാൻ സ്ഥലമുടമ എതിർത്തു. പൊതുപ്രവർത്തകനായ സൈദ് ജമാൽ പ്രശ്ന പരിഹാരത്തിനായി ഉദ്യോഗസ്ഥ മേധാവികൾക്കും എം.എൽ.എയും മന്ത്രിയുമായ കെ.ടി. ജലീലിനും നിവേദനം ൽകിയിട്ടും ഫലമുണ്ടായില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് തീർപ്പ് കൽപിക്കാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.