കാലിക്കറ്റിലെ മാർക്ക് ദാനത്തെ എതിർത്ത അധ്യാപികക്കെതിരെ അന്വേഷണം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ മുൻ എസ്.എഫ്.ഐ നേതാവിന് പത്ത് വർഷത്തിന് ശേഷം മാർക്ക് ദാനം ചെയ്യാനുള്ള നീക്കത്തെ എതിർത്ത അധ്യാപികക്കെതിരെ അന്വേഷണത്തിന് ഇടത് സിൻഡിക്കേറ്റ് തീരുമാനം. വിമൺ സ്റ്റഡീസ് പഠനവിഭാഗം മുൻ അധ്യക്ഷയും നിലവിൽ അധ്യാപികയുമായ മോളി കുരുവിളയുടെ അക്കാദമിക യോഗ്യതകളും പ്രവർത്തനങ്ങളും പരിശോധിക്കാനാണ് തീരുമാനം.
ഇക്കാര്യം അന്വേഷിച്ച് അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് റിപ്പോർട്ട് സമർപ്പിക്കും. പുതിയ വി.സി ചുമതലയേറ്റ ആദ്യ യോഗത്തിലാണ് തീരുമാനം. വിദ്യാർഥിനിക്ക് മാർക്ക് ദാനം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് തീരുമാനമായില്ല. മോളി കുരുവിള വകുപ്പ് അധ്യക്ഷയായിരിക്കെ വിദ്യാർഥികൾക്ക് ഇേൻറണൽ മാർക്ക് നൽകുന്നതിൽ തന്നിഷ്ടം പോലെ പ്രവർത്തിച്ചെന്നും തെൻറ അയോഗ്യതയെ മറച്ചുവെക്കാൻ പുകമറ സൃഷ്ടിച്ചുവെന്നുമാണ് സിൻഡിക്കേറ്റിെൻറ ആരോപണം. മോളി കുരുവിളക്ക് വിമൺ സ്റ്റഡീസിൽ പി.ജിയില്ലെന്നും പിഎച്ച്.ഡി എജുക്കേഷൻ പഠനവിഭാഗത്തിൽനിന്നാണെന്നും സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. ഇത് യു.ജി.സി നിബന്ധനകൾക്ക് വിരുദ്ധമാണ് എന്നാണ് സിൻഡിക്കേറ്റിെൻറ നിലപാട്.
മാർക്ക്ദാനത്തെക്കുറിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസ് നൽകുന്നതും വി.സിയുടെ റിപ്പോർട്ടിന് ശേഷം അടുത്ത യോഗത്തിൽ തീരുമാനിക്കും. മാർക്ക് ദാന വിഷയത്തിൽ സിൻഡിക്കേറ്റ് നിർദേശപ്രകാരം മാർക്ക് പുനഃക്രമീകരിച്ച് 2010 നവംബറിൽ സർവകലാശാല ഉത്തരവുമിറക്കിയെന്നാണ് സിൻഡിക്കേറ്റ് പറയുന്നത്. പി.ജിയും പിന്നീട് പിഎച്ച്.ഡി യും പൂർത്തീകരിച്ച വിമൺ സ്റ്റഡീസ് വിദ്യാർഥിനി തെൻറ അസ്സൽ എം.എ സർട്ടിഫിക്കറ്റിനായി 2018ൽ സർവകലാശാലയെ സമീപിച്ചപ്പോൾ മാത്രമാണ് മാർക്ക് പുനഃക്രമീകരിച്ചു നൽകിയ വിവരം അറിയുന്നതെന്നാണ് സിൻഡിക്കേറ്റിെൻറ വിശദീകരണം. മാർക്ക് പുനഃക്രമീകരിച്ചതിനെയാണ് മാർക്ക് ദാനമായി വ്യാഖ്യാനിക്കുന്നത്. നിലവിലെ സിൻഡിക്കേറ്റോ പരീക്ഷ സ്ഥിരം സമിതിയോ ഇടപെട്ടിട്ടില്ലെന്നും യോഗം വ്യക്തമാക്കി.
പി.ജിക്ക് ആഴ്ചയിൽ 16 മണിക്കൂർ അധ്യയനം നിർബന്ധമാക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. പ്ലസ് ടുവിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റിൽ പ്രവർത്തിച്ചവർക്ക് ഡിഗ്രി പ്രവേശനത്തിന് 15 മാർക്ക് വെയ്റ്റേജ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.