Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightLEADകൽപറ്റ നഗരസഭ:...

LEADകൽപറ്റ നഗരസഭ: തുർക്കി ഡിവിഷനിൽ ഇരട്ടവോട്ട്; തെരഞ്ഞെടുപ്പ് ഹരജിയിൽ നോട്ടീസ്

text_fields
bookmark_border
സ്വന്തം ലേഖകൻ ------------- കൽപറ്റ: നഗരസഭയിലെ 25ാം ഡിവിഷനായ തുർക്കിയിൽ നാലുപേർ രേഖപ്പെടുത്തിയ വോട്ട് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചും തെരഞ്ഞെടുപ്പും ഇരട്ട വോട്ടും ദുർബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും നൽകിയ തെരഞ്ഞെടുപ്പ് ഹരജി കൽപറ്റ മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ച് നോട്ടീസയക്കാൻ ഉത്തരവായി. വിജയിച്ച സ്ഥാനാർഥിക്കും മത്സരരംഗത്തുണ്ടായിരുന്ന മറ്റു മൂന്നു സ്ഥാനാർഥികൾക്കുമാണ് കോടതി നോട്ടീസ് അയച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ ഹംസ ഈ ഡിവിഷനിൽനിന്ന് മൂന്നു വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഹംസക്ക് 402 വോട്ടും കോൺഗ്രസ് നേതാവും മുൻ നഗരസഭ ചെയർമാനുമായ പി.പി. ആലിക്ക് 399 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ ശ്യാം ബാബു 13 വോട്ടും സ്വതന്ത്രൻ ടി.ജെ. സക്കറിയാസ് 44 വോട്ടുമാണ് നേടിയത്. ഹംസ, പി.പി. ആലി, ശ്യാം ബാബു, സക്കറിയാസ് എന്നിവരെ എതിർകക്ഷികളാക്കി തുർക്കി ഡിവിഷനിലെ വോട്ടറും യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി കൺവീനറുമായ അബ്ദുൽ ഹാരിസ് ആണ് കോടതിയെ സമീപിച്ചത്. ഹംസയുടെ വിജയം ദുർബലപ്പെടുത്തി തൊട്ടടുത്ത സ്ഥാനക്കാരനായ പി.പി. ആലിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ ആവശ്യെപ്പട്ടു. 23ാം ഡിവിഷനായ അഡ്ലൈഡിൽ 553ാം നമ്പർ വോട്ടറായ സജി ഇഖ്ബാൽ തുർക്കിയിൽ 470ാം നമ്പർ വോട്ടറാണ്. രണ്ടിടത്തും വോട്ട് ചെയ്തിട്ടുണ്ട്.  ഖമറുന്നീസ എന്ന വോട്ടറും ഇതു പോലെ ഇരട്ടവോട്ട് ചെയ്തുവെന്നാണ് ഹരജിയിലെ വാദം. മുനിസിപ്പിൽ ഡിവിഷനായ 10ലെ വോട്ടർ ഷാജിർ കരിയാടൻ അവിടെയും തുർക്കി ഡിവിഷനിലും വോട്ട് രേഖപ്പെടുത്തി. അസ്മ എന്ന സ്ത്രീയും ഇതുപോലെ ഇരട്ടവോട്ട് രേഖപ്പെടുത്തിയതായി ഹരജിയിൽ പറയുന്നു. നാലു വോട്ടുകളും നിയമവിരുദ്ധമാണെന്നാണ് അഡ്വ. ബിജോയ് മുഖേന നൽകിയ ഹരജിയിലെ പ്രധാനവാദം. പി.പി. ആലിയും ഇരട്ടവോട്ട് ചൂണ്ടിക്കാണിച്ച് അഡ്വ. ടി.ജെ. സുന്ദർ റാം മുഖേന കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വോട്ട് യന്ത്രത്തിൽ വിദഗ്ധ പരിശോധനയിൽ ഇരട്ടവോട്ട് ആർക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story