Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാട്ടുപോര്...

നാട്ടുപോര് -----------തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് -----------------

text_fields
bookmark_border
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ----------------- ഗോദയിൽ കളി തുടങ്ങി തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും തീപാറും പോരാട്ടത്തിൽ. അതുകൊണ്ടുതന്നെ ജനവിധി പ്രവചനാതീതമാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് പതിനൊന്നും യു.ഡി.എഫിന് പത്തും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ സി.പി.എം 18, സി.പി.ഐ രണ്ട്, ഇടത് പിന്തുണയുള്ള സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ. യു.ഡി.എഫിൽ കോൺഗ്രസ് 19ലും മുസ്ലിം ലീഗ് രണ്ടിലും ഒരു സീറ്റിൽ യു.ഡി.എഫ് സ്വതന്ത്രനും ജനവിധി തേടുന്നു. ബി.ജെ.പി 21 വാർഡുകളിൽ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം കൈപിടിയിൽ ഒതുക്കാൻ യു.ഡി.എഫ് ആവനാഴിയിലെ സർവ ആയുധങ്ങളും എടുത്തുകഴിഞ്ഞു. എൽ.ഡി.എഫ് ഭരണം നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ്. കഴിഞ്ഞ തവണത്തെ ഒരു സീറ്റ് എന്നത് വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ------------------ വിസ്തീർണം: 143 ച.കി.മീ. ആകെ വോട്ടർമാർ: 30,682 പുരുഷന്മാർ: 15,231 സ്ത്രീകൾ: 15,451 നിലവിലെ കക്ഷിനില സി.പി.എം: 10 സി.പി.ഐ: ഒന്ന് ബി.ജെ.പി: ഒന്ന് കോൺഗ്രസ്: എട്ട് മുസ്ലിം ലീഗ്: രണ്ട് ````````````````````````````````` (നാട്ടുപോര്) നെന്മേനി പഞ്ചായത്ത് ``````````````````````````````````````` ഒരുകൂട്ടർ നിലനിർത്താൻ; മറുകൂട്ടർ പിടിച്ചെടുക്കാൻ സുൽത്താൻ ബത്തേരി: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നെന്മേനി പഞ്ചായത്തിൽ ഇത്തവണ ഭരണം നിലനിർത്താനാണ് എൽ.ഡി.എഫ് പോരാട്ടം. എന്നാൽ, അധികാരം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് ശ്രമം. 2015ലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് കിണഞ്ഞു ശ്രമിക്കുകയാണ്. ഇതോടെ പ്രചാരണരംഗം സജീവമായി. ഇത്തവണ പട്ടികവർഗ വനിതക്കാണ് പ്രസിഡൻറ് പദവി. അതിനാൽ മുതിർന്ന നേതാക്കൾ പലരും സീറ്റിനായി ബലം പിടിക്കുന്ന പതിവ് ഇത്തവണ ഒരു മുന്നണിയിലും കാണാനില്ല. 2010ൽ ഒരു സീറ്റിന് നഷ്ടമായ ഭരണം 2015ൽ അഞ്ച് സീറ്റ് ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. 23ൽ 14 സീറ്റുകളുമായി അധികാരത്തിലേറിയ എൽ.ഡി.എഫിന് പക്ഷെ, വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നു. പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു. ഭരണം പകുതി പിന്നിട്ടപ്പോൾ എൽ.ഡി.എഫിൻെറ പ്രസിഡൻറ് ചില ആരോപണങ്ങളിൽ മുങ്ങി. അദ്ദേഹത്തിന് മെംബർ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഇടതിന് തിരിച്ചടിയായി. തുടർന്ന് ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ എൽ.ഡി.എഫിന് സീറ്റ് നിലനിർത്താനായില്ല. അതോടെ എൽ.ഡി.എഫിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു മെംബർ പോലും ഇല്ലാതായി. യു.ഡി.എഫ് മെംബർ പ്രസിഡൻറാകുന്നത് നിസ്സംഗതയോടെ നോക്കിനിൽക്കാനെ ഭരണകക്ഷിയായ എൽ.ഡി.എഫിനായുള്ളൂ. ഇത്തവണ സീറ്റ് വീതംെവപ്പിൽ എൽ.ഡി.എഫിൽ സി.പി.എമ്മിനുതന്നെയാണ് പ്രാധാന്യം. 20 വാർഡുകളിൽ സി.പി.എം മത്സരിക്കുമ്പോൾ സി.പി.ഐ രണ്ടിലും കേരള കോൺഗ്രസ്-ബി ഒരു സീറ്റിലുമുണ്ട്. യു.ഡി.എഫിൽ കോൺഗ്രസിന് 19 വാർഡുകളിൽ സ്ഥാനാർഥികളുണ്ട്. മുസ്ലിം ലീഗ് നാല് വാർഡുകളിൽ ജനവിധി തേടുന്നു. ആകെ 71 സ്ഥാനാർഥികളുണ്ട്. 34 പുരുഷന്മാരും 37 സ്ത്രീകളും. നാലാം വാർഡായ മലങ്കരയിൽ യു.ഡി.എഫിൻെറ സ്ഥാനാർഥി റ്റിജി ചെറുതോട്ടിലാണ്. സി.പി.എമ്മിൻെറ പി.കെ. രാമചന്ദ്രനും ബി.ജെ.പിയുടെ രാജൻ പുഞ്ചവയലും ഇവിടെ ത്രികോണ മത്സരത്തിലാണ്. അഞ്ച് സ്ഥാനാർഥികളുള്ള ചീരാലിലാണ് കൂടുതൽ പേർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജനതാദൾ-എസിനെ പിന്തുണച്ച വാർഡാണിത്. ----- വിസ്തീർണം: 69.38 ച.കി.മീ. ആകെ വോട്ടർമാർ: 36,317 പുരുഷന്മാർ: 17,584 സ്ത്രീകൾ: 18,731 ട്രാൻസ്ജെൻഡർ: 2 ....... നിലവിലെ കക്ഷിനില ആകെ വാർഡുകൾ: 23 സി.പി.എം: 13 കോൺഗ്രസ്: ഏഴ് മുസ്ലിം ലീഗ്: ഒന്ന് ജെ.ഡി.എസ്: ഒന്ന് സ്വതന്ത്രൻ: ഒന്ന് ..........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story