Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 27 Aug 2020 11:58 PM GMTplaced സെക്രേട്ടറിയറ്റിലെ തീപിടിത്തം: അന്വേഷണം കഴിയുംവരെ ഫയൽ നീക്കം വേണ്ട
text_fieldsbookmark_border
*സി.സി.ടി.വികൾ സ്ഥാപിക്കണമെന്നും ശിപാർശ തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുംവരെ പൊതുഭരണ വിഭാഗത്തിൽനിന്ന് പ്രത്യേകിച്ച് പൊളിറ്റിക്കൽ പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് ഒരു ഫയലും പുറത്തേക്കോ അകത്തേക്കോ കൊണ്ടുപോകാൻ പാടില്ലെന്നും 24 മണിക്കൂറും ഓഫിസിനകത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നും ശിപാർശ. കഴിഞ്ഞദിവസം േപ്രാേട്ടാകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഡിസാസ്റ്റർ മാനേജ്മൻെറ് കമീഷണർ ഡോ. എ. കൗശികൻെറ േനതൃത്വത്തിലുള്ള സമിതി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്മേത്തക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. വിശദ റിപ്പോർട്ട് സമിതി ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. സ്ഥലത്തെ സുരക്ഷ കൂട്ടാൻ 11 ശിപാർശകളാണ് ശിപാർശയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇവയെല്ലാം നടപ്പാക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം കഴിയുംവരെ 24 മണിക്കൂറും സ്ഥലത്ത് പൊലീസ് സുരക്ഷ വേണം. ഓണക്കാല അവധിയായതിനാൽ ഇതിൽ ഇളവുകൾ വന്നേക്കാം. അത് പാടില്ല. കർശനസുരക്ഷ തന്നെ ഉണ്ടാകണം. തീപിടിത്തമുണ്ടായ സമയംവരെയുള്ള ഫയലുകൾ ഇ-ഫയലുകളായോ എന്ന് പരിശോധിക്കണം. പുറത്തുള്ള സി.സി.ടിവി ദൃശ്യങ്ങൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. കടലാസ് ഫയലുകൾ മാത്രമാണ് ഇവിടെയുള്ളതെങ്കിൽ ഇതേക്കുറിച്ച വിവരങ്ങൾ ശേഖരിക്കാൻ വിശ്വാസ്യതയുള്ള സംഘം ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണം. ഭാഗികമായി കത്തിയ കടലാസ് ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കണം. ഭാവിയിൽ അന്വേഷണ ഏജൻസി ചോദിച്ചാൽ നൽകാൻ കഴിയണമെന്നും ശിപാർശയിലുണ്ട്. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story