Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:58 PM GMT Updated On
date_range 16 Dec 2020 11:58 PM GMTlead തലസ്ഥാനം കൂടുതൽ ചുവന്നു
text_fieldsbookmark_border
*36 പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മേധാവിത്വം, 14 ഇടത്ത് ഏറ്റവുംവലിയ ഒറ്റകക്ഷി *ജില്ല പഞ്ചായത്തിൽ 26ൽ 20ഉം നേടി ഭരണം നിലനിർത്തി തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ എൽ.ഡി.എഫിന് മികച്ച വിജയം. കോർപറേഷനിലും ജില്ല പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ മേധാവിത്വം സ്ഥാപിച്ചാണ് ഇടതുമുന്നണിയുടെ തേരോട്ടം. നാല് മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണത്തിൽ മോധാവിത്വവും രണ്ടിടത്ത് ഏറ്റവുംവലിയ ഒറ്റകക്ഷിയുമായി. നിലവിലെ സീറ്റുകൾ നിലനിർത്തിയതിനൊപ്പം കൂടുതൽ സീറ്റുകൾ എതിരാളികളിൽനിന്ന് പിടിച്ചെടുക്കാനായി എന്നതാണ് ഇടതുമുന്നണിയുടെ നേട്ടം. കോർപറേഷൻ ഭരണം പിടിക്കാൻ പുറപ്പെട്ട ബി.ജെ.പിയെ കഴിഞ്ഞ തവണയിലെ 35ൽ തളച്ചതിനൊപ്പം ഒറ്റക്ക് ഭരിക്കാനുള്ള 52 സീറ്റും അക്കൗണ്ടിലുറപ്പിച്ചാണ് ഇടതുമുന്നണി കോർപറേഷൻ പിടിച്ചത്. മേയർ സ്ഥാനാർഥിയും മുൻ മേയറുമടക്കം പരാജയപ്പെട്ടത് കല്ലുകടിയാകുേമ്പാഴും തൂക്കുസഭയുടെ കയ്പുനീരനുഭവിക്കാതെ അഞ്ചുകൊല്ലം ഒറ്റക്ക് ഭരിക്കാമെന്ന വലിയ ആശ്വാസം ഇടതുമുന്നണിക്കുണ്ട്. 26ൽ 20 ഡിവിഷനുകളും നേടിയാണ് ജില്ല പഞ്ചായത്ത് ഭരണം ഇടതുമുന്നണി കൈപ്പിടിയിലുറപ്പിച്ചത്. അട്ടിമറി പ്രതീക്ഷയുമായാണ് യു.ഡി.എഫ് മത്സരരംഗത്തുണ്ടായിരുന്നെതങ്കിലും കഴിഞ്ഞതവണയിലെ ആറ് സീറ്റിൽ തന്നെ പരിമിതപ്പെട്ടു. ബി.ജെ.പിക്കാകെട്ട കൈയിലുണ്ടായിരുന്ന ഒരു സീറ്റ് കൈേമാശം വന്നെന്ന് മാത്രമല്ല, ഇൗ സീറ്റ് നിലനിർത്താൻ നിയോഗിച്ച മുൻ ജില്ല പ്രസിഡൻറ് എസ്. സുേരഷ് പരാജയപ്പെട്ടതും ഇരട്ട പ്രഹരമായി. ബി.ജെ.പിയിൽനിന്ന് എൽ.ഡി.എഫാണ് സീറ്റ് പിടിച്ചെടുത്തത്. 73 ഗ്രാമപഞ്ചായത്തുകളിൽ 36 എണ്ണത്തിൽ എൽ.ഡി.എഫും 10ൽ യു.ഡി.എഫും ഒന്നിൽ ബി.ജെ.പിയും ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷം നേടി. രണ്ടിടത്ത് കക്ഷിനില തുല്യമാവുകയും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ആർക്കും ഭൂരിപക്ഷമില്ലാത്ത 14 പഞ്ചായത്തുകളിൽ ഇടതുമുന്നണിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇത്തരത്തിൽ ഏഴ് പഞ്ചായത്തുകളിൽ യു.ഡി.എഫും നാലിടത്ത് ബി.ജെ.പിയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ഒറ്റക്കക്ഷി മേധാവിത്വം കൂടി കൂട്ടുേമ്പാൾ സി.പി.എമ്മിന് 55 പഞ്ചായത്തുകളിലാണ് ആധിപത്യം. യു.ഡി.എഫിന് 11 ഇടത്തും ബി.ജെ.പിക്ക് നാലിടത്തും മേധാവിത്വം കിട്ടും. നിലവിൽ 48 പഞ്ചായത്തുകളിലായിരുന്നു ഇടതുമുന്നണി ഭരണം. അതേസമയം 22 പഞ്ചായത്തുകൾ കൈയിലുണ്ടായിരുന്ന യു.ഡി.എഫ് 11ലേക്ക് ചുരുങ്ങി. ബി.ജെ.പിയാകെട്ട മൂന്നിൽനിന്ന് നാല് പഞ്ചായത്തുകളിലേക്ക് നില മെച്ചപ്പെടുത്തി. കല്ലിയൂർ, വിളവൂർക്കൽ, വെങ്ങാനൂർ എന്നിങ്ങനെ മൂന്ന് പഞ്ചായത്തുകളിലായിരുന്നു ബി.ജെ.പി ഭരണം. ഇവിടെ മൂന്നിടത്തും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിച്ചിട്ടില്ല. വിളവൂർക്കലിൽ ആർക്കും ഭൂരിപക്ഷമില്ല. വെങ്ങാനൂർ എൽ.ഡി.എഫ് പിടിച്ചെടുത്തു. പകരം ഇടതുമുന്നണിയുടെ കൈവശമുണ്ടായിരുന്ന കരവാരം പഞ്ചായത്താണ് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി ബി.ജെ.പി പിടിച്ചെടുത്തത്. ഇതിനുപുറമേ ആർക്കും ഭൂരിപക്ഷമില്ലാത്ത കല്ലിയൂർ, കള്ളിക്കാട്, മുദാക്കൽ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിൽ ഇടതുമുന്നണി ആധിപത്യം നിലനിർത്തി. ആറ്റിങ്ങലിൽ 31ൽ 18 സീറ്റും നേടിയാണ് എൽ.ഡി.എഫ് ഭരണമുറപ്പിച്ചത്. ഇവിടെ ഏഴ് സീറ്റ് നേടി ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തി. ആറ് സീറ്റുമായി യു.ഡി.എഫ് മൂന്നാമതാണ്. നെടുമങ്ങാട് 39ൽ 27ഉം എൽ.ഡി.എഫിനാണ്. ഇഞ്ചോടിച്ച് പോരാട്ടം നടന്ന നെയ്യാറ്റിൻകരയിൽ ഒരു സീറ്റ് വ്യത്യാസത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫുമുള്ളത്. 44 ൽ 18 എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും. ആർക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ എൽ.ഡി.എഫാണ് ഏറ്റവുംവലിയ ഒറ്റക്കക്ഷി. ഒമ്പതിടത്ത് ബി.ജെ.പിയും ജയിച്ചു. 33 വാർഡുകളുള്ള വർക്കലയിൽ ആർക്കും ഭൂരിപക്ഷമില്ല. 12 ഇടത്ത് എൽ.ഡി.എഫ് വിജയിച്ച ഇവിടെ രണ്ടാംസ്ഥാനത്ത് 11 സീറ്റ് േനടിയ ബി.ജെ.പിയാണ്. യു.ഡി.എഫിന് ഏഴ് സീറ്റാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story