Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2020 11:58 PM GMT Updated On
date_range 14 Nov 2020 11:58 PM GMTelection... ജില്ല അധ്യക്ഷനെ ഉൾപ്പെടെ രംഗത്തിറക്കി തലസ്ഥാന നഗരി പിടിക്കാൻ ബി.ജെ.പി
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാന നഗര ഭരണം പിടിച്ചെടുക്കാൻ പുതിയ തന്ത്രങ്ങൾക്ക് രൂപംനൽകി അരയും തലയും മുറുക്കി ബി.ജെ.പി. ജില്ല അധ്യക്ഷൻ വി.വി. രാജേഷ്, ട്രഷറർ നിഷാന്ത് സുഗുണൻ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കിയാണ് ഇത്തവണത്തെ അങ്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾ കരസ്ഥമാക്കി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. രാജേഷ് വിജയിച്ചാൽ മേയറാകാൻ സാധിച്ചില്ലെങ്കിലും ഭരണം ലഭിച്ചാൽ അത് പാർട്ടിയിൽ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിൻെറകൂടി ഭാഗമാണ് ഇൗ നീക്കം. രാജേഷ് പൂജപ്പുരയിൽ ശനിയാഴ്ച പ്രചാരണം ആരംഭിച്ചു. നിഷാന്ത് പാളയത്താണ് മത്സരിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡൻറ് വി.ടി. രമയെ മേയർ സ്ഥാനാർഥിയായി രംഗത്തിറക്കാനുള്ള നീക്കവും ബി.ജെ.പി നടത്തിയിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ കൗൺസിലർമാർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചെവച്ച അംഗങ്ങൾ മത്സരരംഗത്തുള്ളതിനാൽ പുതിയ പരീക്ഷണം വേണ്ടെന്നാണ് തീരുമാനം. വട്ടിയൂർക്കാവ്, നെടുമങ്ങാട് നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച വി.വി. രാജേഷിനെ രംഗത്തിറക്കുന്നതിലൂടെ താേഴതട്ടിൽനിന്നുള്ള ജനപിന്തുണ വർധിപ്പിച്ച് കോർപറേഷൻ ഭരണം സ്വന്തമാക്കുകയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തിന് പുറമെ ജില്ലയിൽ കൂടുതൽ സീറ്റുകൾ നേടുകയും ലക്ഷ്യമാക്കുന്നുണ്ട്. കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എതിരാളികളെ ഞെട്ടിപ്പിക്കുകയെന്ന തന്ത്രത്തിലും ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25ഒാളം വാർഡുകളിൽ കുറഞ്ഞ വോട്ടിനാണ് ബി.ജെ.പി പരാജയപ്പെട്ടത്. ആ വാർഡുകളിൽ ഇക്കുറി വിജയിക്കാനും പഴയ വാർഡുകൾ നിലനിർത്താനും സാധിച്ചാൽ കോർപറേഷൻ ഭരണം സ്വന്തമാക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, സീറ്റ് ലഭിക്കാത്തവരും ആശിച്ച സീറ്റ് നഷ്ടപ്പെട്ടവരുമുൾപ്പെടെ അസ്വസ്ഥരുടെ എണ്ണം കൂടുന്നത് ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചെവച്ച ചില കൗൺസിലർമാരെ വാർഡ് മാറ്റി പരീക്ഷിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. ജില്ല പഞ്ചായത്തിലും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വെങ്ങാനൂർ ഡിവിഷനാണ് കഴിഞ്ഞതവണയും ബി.ജെ.പിയെ പിന്തുണച്ചത്. അവിടെ ഇക്കുറി സംസ്ഥാന സെക്രട്ടറിയും മുൻ പ്രസിഡൻറുമായ അഡ്വ. എസ്. സുരേഷിനെയാണ് രംഗത്തിറക്കിയത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചെവച്ച സുരേഷ് ഡിവിഷൻ നിലനിറത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. മറ്റ് പല ഡിവിഷനുകളിലും ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story