Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMT105െൻറ മനോബലത്തിനുമുന്നിൽ കോവിഡ് തോറ്റു
text_fieldsbookmark_border
105ൻെറ മനോബലത്തിനുമുന്നിൽ കോവിഡ് തോറ്റു കൊല്ലം: മനോബലവും ജാഗ്രതയും ഉണ്ടെങ്കിൽ ഏതുരോഗത്തെയും അതീജിവിക്കാനാവുമെന്ന് കാട്ടിത്തരുകയാണ് 105 വയസ്സുള്ള അസ്മ ബീവി. പോസിറ്റീവായി ഒമ്പതുദിവസത്തിനകം ഇച്ഛാശക്തി കൊണ്ട് രോഗമുക്തി നേടി സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ കോവിഡ് രോഗി അഞ്ചൽ തഴമേൽ കണിയാംവിള വീട്ടിൽ അസ്മ ബീവി. കോവിഡ് ചികിത്സ രംഗത്ത് കേരളത്തിൻെറ അഭിമാനമായി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93ഉം 88ഉം വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയ ഇവർക്ക് പനിയും ചുമയും ഉൾപ്പെടെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഒപ്പം പ്രായാധിക്യത്തിൻെറ അവശതകളും. ആരോഗ്യ പ്രവർത്തകർക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചാണ്സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ കോവിഡ് രോഗിയുടെ ചികിത്സ ഏകോപിപ്പിച്ചത്. ദിവസവും ആരോഗ്യനില മെഡിക്കൽ ബോർഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി. 105ാം വയസ്സിലും അസാമാന്യ മനോബലം കാണിച്ചിരുന്ന ഇവരുടെ അതിജീവനം വലിയ പാഠമാണ് ഏവർക്കും നൽകുന്നത്. കോവിഡ് ഭയത്താൽ ആത്മഹത്യചെയ്യുന്ന യുവതലമുറക്ക് അസ്മ ബീവി നൽകുന്ന സന്ദേശം വളരെ വലുതാണ്. കോവിഡ് പ്രതിരോധത്തിന് മുന്നിൽ നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രത്യാശയുടെയും ആത്മ വിശ്വാസത്തിൻെറയും നിമിഷങ്ങൾ നൽകിയാണ് അവർ ആശുപത്രിയുടെ പടിയിറങ്ങിയത്. പ്രായത്തിൻെറ തളർച്ചയിലും അസാമാന്യ മനോബലം കാണിച്ച അസ്മ ബീവിയെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകീര്‍ത്തിച്ചു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പൽ, സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എന്നിവയെും മന്ത്രി അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story