Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമഗ്രശിക്ഷ കേരളം:...

സമഗ്രശിക്ഷ കേരളം: 839.18 കോടിയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനം

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാർ അംഗീകാരം നൽകിയ 839.18 കോടി രൂപയുടെ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) പദ്ധതികൾ നടപ്പാക്കാൻ മന്ത്രി സി. രവീന്ദ്രനാഥിൻെറ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം തീരുമാനിച്ചു. കേരളം സമർപ്പിച്ച 1334.19 കോടിയുടെ വാർഷിക പദ്ധതിയിൽ 839.18 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പ്രീ-പ്രൈമറി മുതൽ ഹയര്‍ സെക്കൻഡറി വരെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യവികസനം, ടീച്ചര്‍ എജുക്കേഷന്‍, ഡയറ്റുകളുടെ ശാക്തീകരണം എന്നിവക്കുമാണ് തുക അനുവദിച്ചത്. എസ്.എസ്.എക്ക് പകരം എസ്.എസ്.കെ നിലവിൽ വന്നപ്പോൾ സർക്കാർ രൂപവത്കരിച്ച സെക്കൻഡറി എജുക്കേഷൻ ഡെവലപ്മൻെറ് സൊസൈറ്റി -കേരള (എസ്.ഇ.ഡി.എസ്.കെ) യുടെ നിയമാവലിക്ക് സർക്കാർ അംഗീകാരം ലഭിക്കുന്നതുവരെ മുൻ സൊസൈറ്റിയുടെ നിയമാവലിപ്രകാരം പ്രവർത്തനം തുടരാൻ തീരുമാനിച്ചു. പ്രൈമറി എജൂക്കേഷൻ ഡെവലപ്മൻെറ് സൊസൈറ്റി -കേരളക്ക് (പി.ഇ.ഡി.എസ്.കെ) കീഴിലാണ് നേരത്തെ എസ്.എസ്.എ പ്രവർത്തിച്ചിരുന്നത്. എസ്.എസ്.കെ നിലവിൽവന്നതോടെ പി.ഇ.ഡി.എസ്.കെ പിരിച്ചുവിട്ട് എസ്.ഇ.ഡി.എസ്.കെ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സ്കൂളുകളിൽനിന്ന് തസ്തിക നഷ്ടപ്പെട്ട് എസ്.എസ്.കെക്ക് കീഴിൽ ക്ലസ്റ്റർ കോഒാഡിനേറ്റർമാരായി നിയമിക്കപ്പെട്ട 1365 റീട്രഞ്ച്ഡ് അധ്യാപകർക്ക് 2016 മുതലുള്ള ശമ്പള കുടിശ്ശിക നൽകാനും ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. നിലവിലെ റിസോഴ്സ് അധ്യാപകരെ കേന്ദ്രസർക്കാർ നിർദേശ പ്രകാരം സ്പെഷൽ എജുക്കേറ്റർമാരായി പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. വയനാട് വനമേഖലയിലെ കുട്ടികൾക്ക് ക്ലാസെടുക്കുന്ന വിദ്യ വളൻറിയർമാർക്കുള്ള ഒാണറേറിയം 2016 മുതൽ മുൻകാല പ്രാബല്യത്തിൽ 5,000ത്തിൽനിന്ന് 6,000 രൂപയാക്കി വർധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story