Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴക്കെടുതി: 7.9 ലക്ഷം...

മഴക്കെടുതി: 7.9 ലക്ഷം നഷ്​ടം

text_fields
bookmark_border
കൊല്ലം: കനത്ത മഴയില്‍ തിങ്കളാഴ്ച ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. രണ്ടു കിണറുകള്‍ക്കും നാശമുണ്ടായി. ആകെ 7.9 ലക്ഷത്തിൻെറ നഷ്​ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കില്‍ തിങ്കളാഴ്ച മാത്രം ഏഴ് വീടുകൾ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. ഒരു കിണറിനും നാശമുണ്ട്. 5.3 ലക്ഷത്തിൻെറ നാശനഷ്​ടം കണക്കാക്കി. കൊല്ലത്ത് നാലു വീടുകള്‍ക്ക് നാശമുണ്ടായതില്‍ 80,000 രൂപയാണ് നഷ്​ടം. പത്തനാപുരത്ത് നാലു വീടുകള്‍ക്കാണ് നാശം- നഷ്​ടം 77,000 രൂപ. കരുനാഗപ്പള്ളിയില്‍ മൂന്ന് വീടിനും ഒരു കിണറിനും നാശമുണ്ടായതില്‍ 73,000 രൂപയുടെ നഷ്​ടം കണക്കാക്കി. കുന്നത്തൂരിലും പുനലൂരിലും ഓരോ വീട്​ ഭാഗികമായി തകര്‍ന്നതില്‍ നഷ്​ടം യഥാക്രമം 20,000, 10,000 രൂപയായി കണക്കാക്കി. ആറ് ക്യാമ്പുകളിലായി 281 പേര്‍ കൊല്ലം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ 281 പേരെ മാറ്റിതാമസിപ്പിച്ചു. 116 കുടുംബങ്ങളിലെ 112 പുരുഷന്മാരും 144 സ്ത്രീകളും 25 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ആറ് ക്യാമ്പുകളില്‍ നാലെണ്ണം കൊല്ലം താലൂക്കിലും രണ്ടെണ്ണം കരുനാഗപ്പള്ളിയിലുമാണ്. ഇരവിപുരത്ത് സൻെറ് ജോണ്‍സ് എച്ച്.എസ്.എസിലെ ക്യാമ്പിൽ 31 കുടുംബങ്ങളിലെ 37 പുരുഷന്മാരും 42 സ്ത്രീകളും 14 കുട്ടികളുമടക്കം 93 പേരുണ്ട്. കരുനാഗപ്പള്ളിയിലെ അയണിവേലിക്കുളങ്ങരയിലെ ജോണ്‍ എഫ് കെന്നഡി സ്‌കൂളിലെ ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 21 പുരുഷന്മാരും 46 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 69 പേരുണ്ട്. കരുനാഗപ്പള്ളി വിദ്യാധിരാജ എന്‍.എസ്.എസ് കോളജില്‍ 45 പേരാണുള്ളത്. 18 കുടുംബങ്ങളിലെ 22 പുരുഷന്മാരും 21 സ്ത്രീകളും രണ്ട് കുട്ടികളും. ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യു.പി.എസിലെ ക്യാമ്പില്‍ 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പെടെ 51 പേരാണുള്ളത്. വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച്.എച്ച്.എസില്‍ എട്ടു കുടുംബങ്ങളിലെ 10 വീതം പുരുഷന്മാരും സ്ത്രീകളുമുണ്ട്. നെടുമ്പനയിലെ ബഡ്സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story