Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 12:01 AM GMT Updated On
date_range 9 Dec 2020 12:01 AM GMTവർക്കലയിൽ വോട്ടെടുപ്പ് സമാധാനപരം: പോളിങ് 74 ശതമാനം
text_fieldsbookmark_border
വർക്കല: വർക്കലയിൽ പോളിങ് സമാധാനപരം. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പോളിങ് ശതമാനം 74 ആണ്. രാവിെല പത്തരക്ക് 15 ശതമാനത്തിൽ താഴെയായിരുന്ന പോളിങ് ഉച്ചക്ക് ഒന്നിന് 33ലേക്കുയർന്നു. ഒരു മണിക്ക് പോളിങ് 49 ശതമാനമാനമാകുകയും മിക്കവാറും പോളിങ് സ്റ്റേഷനുകളിലെല്ലാം തരക്കേടില്ലാത്തവിധം വോട്ട് ചെയ്യാനെത്തിയവരുടെ നിര രൂപപ്പെടുകയും ചെയ്തു. ശേഷം മൂന്നു മണിവരെയും നന്നേ തിരക്കൊഴിഞ്ഞ രീതിയിലായിരുന്നു പോളിങ് നടന്നത്. നഗരസഭയിലെ ചെറുകുന്നം വാർഡിലെ പോളിങ് സ്റ്റേഷനായ മട്ടിൻമൂട്ടിൽ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഒറ്റൂർ മൂന്നാം വാർഡിലെ രണ്ടാം ബൂത്തിലെ ബാലറ്റ് യൂനിറ്റ് പോളിങ് തുടങ്ങുംമുന്നേ തകരാറിലായത് അപ്പോൾത്തന്നെ മാറ്റി സ്ഥാപിച്ചു. ഇടവ പഞ്ചായത്തിലെ ഏഴാം വാർഡിലെ പോളിങ് സ്റ്റേഷനിലെ മെഷീൻ തകരായതും മാറ്റിസ്ഥാപിച്ചു. നഗരസഭയിലെ കോട്ടുമൂല വാർഡിലെ വോട്ടർ ഗവ.എൽ.പി.ജി.എസിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തതായി കണ്ടെത്തി. പേര് മാറിപ്പോയതാണെന്ന് കണ്ടെത്തിയതിനാൽ ഇവരെ വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫിസർ അനുവദിച്ചു. നഗരസഭയിലെ കണ്വാശ്രമം വാർഡിലെ പോളിങ് സ്റ്റേഷനായ മന്നാനിയ്യ സ്കൂളിന് മുന്നിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. വൈകുന്നേരം 5.10ന് ഇടവ പഞ്ചായത്തിലെ ഓടയം വാർഡിലെ രണ്ടാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ക്വാറൻറീൻ വോട്ടറുടെ കൈയിലുണ്ടായിരുന്ന സ്ലിപ് എൽ.ഡി.എഫ് സ്ഥാനാർഥി വാങ്ങി നോക്കിയത് യു.ഡി.എഫ് പോളിങ് ഏജൻറുമായി വാക്കുതർക്കമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story