Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 11:58 PM GMT Updated On
date_range 19 July 2020 11:58 PM GMTവിലക്കുലംഘനം: 44 പേര്‍ക്കെതിരെ കേസ്
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനത്ത് ഞായറാഴ്ച വിലക്കുലംഘനം നടത്തിയ 44 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 16 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 56 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ഇടവ - പെരുമാതുറ, പെരുമാതുറ - വിഴിഞ്ഞം, വിഴിഞ്ഞം - പൊഴിയൂർ എന്നീ തീരപ്രദേശമേഖലകളിലേക്ക് കടന്നുവരുന്ന മുഴുവന്‍ റോഡുകളും പൂർണമായും അടച്ച് പൊലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി. ഇവിടങ്ങളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കുകയില്ല. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള അതിര്‍ത്തി പരിശോധന കേന്ദ്രം വഴി മാത്രമേ യാത്ര അനുവദിക്കൂ. മീരാന്‍കടവ് പാലം, അഴൂര്‍ പാലം, വെട്ടുറോഡ്, കല്ലുംമൂട് ജങ്ഷന്, കുമരിച്ചന്ത ജങ്ഷന്, വെള്ളാര്‍-ഉദയ സമുദ്ര, കോവളം ജങ്ഷന് , കഞ്ഞിരംകുളം, പൂവാര്‍ പാലം, ഉച്ചക്കട എന്നീ സ്ഥലങ്ങളാണ് അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍. കടൽമാർഗം ആളുകൾ എത്തുന്നത് തടയാൻ കോസ്റ്റൽ പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് വാഹനവും ആംബുലൻസും സദാസമയവും ഈ പ്രദേശങ്ങളിൽ റോന്തുചുറ്റും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കണ്ടെത്താന്‍ ഇവിടങ്ങളില്‍ പൊലീസ് ഡ്രോണ്‍ നിരീക്ഷണവും നടത്തും. മെഡിക്കൽ സേവനങ്ങൾക്കും മറ്റ് അവശ്യ സര്‍വിസ് വാഹനങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. മറ്റു കെണ്ടയ്ൻമൻെറ് സോണുകളും നഗരാതിര്‍ത്തികളും അടച്ചുകൊണ്ടുള്ള പൊലീസ് പരിശോധന രാത്രിയും പകലും ശക്തമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story