Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTകാട്ടാക്കട, കള്ളിക്കാട് പഞ്ചായത്തുകളില്‍ 20 പേർക്ക് കോവിഡ്
text_fieldsbookmark_border
കാട്ടാക്കട: കാട്ടാക്കട, കള്ളിക്കാട് പഞ്ചായത്തുകളില്‍ നടന്ന പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കടയിൽ 17 പേർക്കും കള്ളിക്കാട് മൂന്നുപേർക്കുമാണ് പോസിറ്റിവ് ആയത്. കാട്ടാക്കട പഞ്ചായത്തിൽ ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിൽ 90 പേരുടെ പരിശോധന നടന്നു. ചന്ദ്രമംഗലം വാർഡിൽ ആറ് പേർക്കും ചെട്ടിക്കോണത്ത് നാലുപേർക്കും അമ്പലത്തിൻകാല, ആമച്ചൽ, തൂങ്ങാംപാറ എന്നിവിടങ്ങളിലായി രണ്ടുപേർക്ക് വീതവും കുളത്തുമ്മലിൽ ഒരാൾക്കുമാണ് പോസിറ്റിവ് ആയത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ നെയ്യാർഡാം ആശുപത്രിയിൽ ബുധനാഴ്ച 34 പേരെ പരിശോധനക്ക് വിധേയമാക്കി. കള്ളിക്കാട് ജങ്ഷനിലെ ഒരു ഹോട്ടൽ തൊഴിലാളിക്കും വ്ലാവെട്ടി, ചാമവിളപ്പുറം വാർഡിലുമായി ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിൽ പരിശോധനയില്ലായിരുന്നു. സർക്കാർ അഴിമതി അന്വേഷണത്തിനെതിരെ സ്റ്റേ ആവശ്യപ്പെടുന്നു -രമേശ് ചെന്നിത്തല കാട്ടാക്കട: അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതിയിൽ പോയാൽ അതിനെതിരെ സ്റ്റേ ആവശ്യപ്പെടുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഓഫിസുകൾക്കെതിരായ സി.പി.എം അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കാട്ടാക്കടയിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ അടിച്ചുപുറത്താക്കുന്നതിന് മുമ്പേ രാജിെവച്ച് ഒഴിയുന്നതാണ് പിണറായി സർക്കാറിന് നല്ലതെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം നടന്ന കോൺഗ്രസ് കാട്ടാക്കട മണ്ഡലം കമ്മിറ്റി ഓഫിസും പ്രതിപക്ഷനേതാവ് സന്ദർശിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് വണ്ടന്നൂർ സദാശിവൻ അധ്യക്ഷനായി. മുൻ സ്പീക്കർ എൻ. ശക്തൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എം.എൽ.എമാരായ എം. വിൻസൻെറ്, കെ.എസ്. ശബരീനാഥൻ, കെ.പി.സി.സി സെക്രട്ടറിമാരായ ആർ.വി. രാജേഷ്, മര്യാപുരം ശ്രീകുമാർ, ഡി.സി.സി സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആർ. ബൈജു, മണ്ഡലം പ്രസിഡൻറ് എം. അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story