Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 13 Sep 2020 11:59 PM GMT'അവളുണ്ടായിരുെന്നങ്കിൽ ഇപ്പോൾ ഞങ്ങൾ 16ാം പിറന്നാളാഘോഷിച്ചേനേ...'
text_fieldsbookmark_border
കൊച്ചി: ''അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ന് ഞങ്ങൾ 16ാം പിറന്നാളാഘോഷിക്കുമായിരുന്നു. അവളുടെ അനിയത്തിയുണ്ടെങ്കിൽ അവൾക്ക് 14 വയസ്സും ഉണ്ടായേനെ. എന്നാലിന്ന് രണ്ടുപേരും ഞങ്ങൾക്കൊപ്പമില്ല. ഈ ദിവസം എങ്ങനെയാണ് ഞങ്ങളൊന്ന് സമാധാനത്തോടെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത്?''-ചോദിക്കുന്നത് വാളയാറിൽ ക്രൂര പീഡനങ്ങൾക്കിരയായി കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികളുടെ അച്ഛനും അമ്മയുമാണ്. മൂന്നുവർഷം മുമ്പ് കൊല്ലപ്പെട്ട മകളുടെ പിറന്നാളാഘോഷിക്കേണ്ട ദിവസം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി സോജനെതിരെ സത്യഗ്രഹത്തിലായിരുന്നു മാതാപിതാക്കൾ. 2017ൽ ആഴ്ചകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൗമാരക്കാരികളുടെ മാതാപിതാക്കൾ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്കുമുന്നിലാണ് പകൽ മുഴുവൻ സത്യഗ്രഹമിരുന്നത്. തങ്ങൾക്കിനിയും നീതി കിട്ടിയില്ലെന്നും ആകെയുള്ള മകനെയും അവർ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മാതാവ് പറഞ്ഞു. ജസ്റ്റിസ് െകമാൽ പാഷ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. വാളയാർ കേസ് അട്ടിമറിച്ചതിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ട സോജൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുക വഴി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മനഃപൂർവം കേസൊതുക്കാനായി എന്തെല്ലാം ചെയ്യാമോ അതെല്ലാം പൊലീസ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സോജന് എസ്.പി ആയി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കുക, ക്രിമിനൽ കേസെടുക്കുക, ഐ.പി.എസ് പദവിക്കായി സർക്കാർ നൽകിയ ശിപാർശ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം നടത്തിയത്. സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എൽ.എ, ദീപ്തി മേരി വർഗീസ്, സജി ചേരമൻ, പി.എം. വിനോദ്, സി.എ. തോമസ്, പി.എം. പ്രേം ബാബു, രാധാകൃഷ്ണൻ ചെങ്ങോത്ത്, തങ്കപ്പൻ മുളവുകാട്, റോബിൻ ഫെലിക്സ് പുല്ലൂടൻ, താര ടോജോ, ഇർഷാന, വി.എസ്. സജി തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് സോജൻെറ സ്ഥാനക്കയറ്റ ഉത്തരവ് പകർപ്പ് മാതാപിതാക്കൾ എറണാകുളം ബോട്ട്െജട്ടിക്ക് സമീപെത്ത റവന്യൂടവറിന് മുന്നിൽ കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story