Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് ശരാശരിയിലും 11 ശതമാനം അധികം മഴ കിട്ടി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ദീര്‍ഘകാല ശരാശരിയായ 1973 മില്ലിമീറ്ററിനെക്കാള്‍ 11 ശതമാനം അധികം മഴ ലഭിച്ചെന്ന് മുഖ്യമന്ത്രി. ഇതോടെ ജൂണില്‍ തുടങ്ങിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ആകെ ലഭിച്ച മഴ 2194.1 മില്ലിമീറ്ററായി. കഴിഞ്ഞ നാലു ദിവസം കൊണ്ട് കേരളത്തില്‍ പെയ്ത ശരാശരി മഴ 169.5 മില്ലിമീറ്ററാണ്. സെപ്റ്റംബറിലെ ഈ ദിവസങ്ങളിലെ ദീര്‍ഘകാല ശരാശരി കേവലം 32.5 മില്ലിമീറ്റര്‍ മാത്രമാണ്. കാലാവസ്ഥ വകുപ്പിൻെറ കണക്കനുസരിച്ച് വയനാട് ജില്ലയില്‍ ഇപ്പോഴും ആകെ മഴയില്‍ 16 ശതമാനത്തിൻെറ കുറവുണ്ട്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെങ്കിലും ബുധനാഴ്ച മുതല്‍ പൊതുവെ ശക്തികുറഞ്ഞുവരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലമ്പൂര്‍, തൃശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണിത്. മഴക്കെടുതിയില്‍ അഞ്ച് മരണങ്ങളാണ് മൂന്നു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story