Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചുതെങ്ങ്...

അഞ്ചുതെങ്ങ് പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു

text_fields
bookmark_border
blurb രോഗത്തെ നിസ്സാരവത്കരിക്കുന്നതും നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും രോഗവ്യാപനത്തിനും കാരണം ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് പഞ്ചായത്തിൽ കോവിഡ് രോഗവ്യാപനം. ടെസ്റ്റുകളുടെ എണ്ണം വർധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 100 കടന്നു. വ്യാഴാഴ്ച 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തെ നിസ്സാരവത്കരിക്കുന്നത് ജനങ്ങള്‍ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനും രോഗവ്യാപനത്തിനും കാരണമാകുന്നു. ആറുസ്ഥലത്ത് നടന്ന പരിശോധനയിലൂടെ 440 പേരെ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ആണ് രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തും വിധം വർധിച്ചത്. കായിക്കര എല്‍.പി.എസ് 65 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്കും രോഗം കണ്ടെത്തിയില്ല. മാമ്പള്ളി സൻെറ് അലോഷ്യസ് സ്‌കൂളില്‍ 72 പേരെ പരിശോധിച്ചതില്‍ 21 പേര്‍ക്കും അഞ്ചുതെങ്ങ് ജങ്ഷന്‍ എല്‍.പി.എസില്‍ 78 പേരെ പരിശോധിച്ചതില്‍ 23 പേര്‍ക്കും സൻെറ് ജോസഫ് സ്‌കൂളില്‍ 100 പേരെ പരിശോധിച്ചതില്‍ 36 പേര്‍ക്കും -സൻെറ് ജോസഫിലെ കോവിഡ് പരിശോധന സൻെററില്‍ 50 പേരെ പരിശോധിച്ചതില്‍ 22 പേര്‍ക്കും പൂത്തുറ എല്‍.പി.എസില്‍ 75 പേരെ പരിശോധിച്ചതില്‍ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരായി ചികിത്സ തേടി മുക്തരായി വന്നവരില്‍ ചിലർ തങ്ങള്‍ക്ക് രോഗം ഇല്ലാതെ രോഗിയെന്ന് പറഞ്ഞു ആശുപത്രിയില്‍ കൊണ്ടിട്ടുന്നുവെന്ന രീതിയില്‍ ജനങ്ങളോട് പറയുന്നുണ്ടെത്ര. ഇത് പ്രചരിക്കുന്നത് രോഗത്തെ നിസ്സാരവത്കരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മാസ്‌ക് ഉപയോഗവും സാമൂഹികഅകലം പാലിക്കലും എല്ലാം പലരും ഉപേക്ഷിച്ച മട്ടിലാണ്. അതേസമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ മരിച്ചിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അധികൃതരില്‍ ആശങ്ക വർധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന സംഘത്തിൻെറ എണ്ണം ആറായി വർധിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story