Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:02 AM GMT Updated On
date_range 13 Oct 2021 12:02 AM GMTഇൻകെലിനെ ചൊല്ലി ഭരണപക്ഷത്ത് തർക്കം
text_fieldsbookmark_border
തിരുവനന്തപുരം: ഇൻകെലിനെ ചൊല്ലി നിയമസഭയിൽ ഭരണപക്ഷത്തെ മന്ത്രിയും മുൻ മന്ത്രിയും തമ്മിൽ തർക്കം. തിരുവനന്തപുരം മെഡിക്കൽ കോളജ് വികസനവുമായി ബന്ധെപ്പട്ട് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍വഹണ ഏജന്‍സിയായ ഇൻകെലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചപ്പോൾ അത് തള്ളി മന്ത്രി പി. രാജീവ് രംഗത്തെത്തി. ഇൻകെൽ സർവിസിൽനിന്ന് വിരമിച്ച ചില ഉന്നത െഎ.എ.എസ് ഉദ്യോഗസ്ഥരുടെ താവളമാണെന്നും അവര്‍ നേരാംവിധം പ്രവര്ത്തിക്കുന്നില്ലെന്നുമായിരുന്നു കടകംപള്ളിയുടെ വിമർശനം. ഫലപ്രദമായി പ്രവർത്തിക്കാത്ത സ്ഥാപനമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മറുപടി പറഞ്ഞ മന്ത്രി വീണ ജോർജ് വിമർശനങ്ങളോട് പ്രതികരിച്ചില്ലെങ്കിലും ഇൻകെൽ വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനമായതിനാൽ മന്ത്രി പി. രാജീവ് ഇടപെടുകയായിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നുപറഞ്ഞ രാജീവ്, ഇന്‍കെല്‍ ഐ.എ.എസ് ലാവണമാണെന്ന ആരോപണം ശരിയെല്ലന്ന് വ്യക്തമാക്കി. ഡയറക്ടർ ബോര്‍ഡില്‍ ആരെങ്കിലുമുണ്ടായിരിക്കുമെന്നല്ലാതെ, ഇന്‍കെലിൻെറ നിര്‍വഹണ വിഭാഗത്തില്‍ വിരമിച്ചതോ അല്ലാത്തതോ ആയ ഒരു ഐ.എ.എസുകാരുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story