Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനപാലകര്‍ക്ക്...

വനപാലകര്‍ക്ക് വനശാസ്ത്ര വിഷയങ്ങളിലും പരിശീലനം നൽകും^ മന്ത്രി എ.കെ. ശശീന്ദ്രന്‍

text_fields
bookmark_border
വനപാലകര്‍ക്ക് വനശാസ്ത്ര വിഷയങ്ങളിലും പരിശീലനം നൽകും- മന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരം: വനപാലകര്‍ക്ക് വനശാസ്ത്ര വിഷയങ്ങളിലും വന സംരക്ഷണത്തി​ൻെറ പ്രായോഗിക തലങ്ങളിലും പരിശീലനം ഊർജിതപ്പെടുത്തുമെന്ന്​ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. അതോടൊപ്പം മാനുഷിക മുഖമുള്ള പ്രവര്‍ത്തനത്തിന്​ സജ്ജമാക്കുമെന്നും കാലഘട്ടത്തിനനുസരിച്ച്​ വനം വകുപ്പിനെ ആധുനീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അരിപ്പ വനപരിശീലനകേന്ദ്രത്തില്‍ വനപാലകരുടെ പാസിങ്​ ഔട്ട് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. സേനയുടെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃത മാറ്റം കൊണ്ടുവരേണ്ടതുണ്ട്​. ഇതിനായി നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദഗ്ധപരിശീലനം ഉറപ്പാക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വാളയാര്‍, അരിപ്പ വനപരിശീലന കേന്ദ്രങ്ങളിൽ വിവിധ തസ്തികകളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 99 ഉദ്യോഗസ്ഥരുടെ പാസിങ്​ ഔട്ട് പരേഡാണ് അരിപ്പ വനപരിശീലനകേന്ദ്രത്തില്‍ നടന്നത്. സബ്ഓര്‍ഡിനേറ്റ് സര്‍വിസില്‍ ഉള്‍പ്പെടുത്തിയശേഷം വനപരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ച് ഡ്രൈവര്‍മാരുടെ 22 അംഗ സംഘവും ഇതില്‍ ഉള്‍പ്പെടുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 76ാമത്​ ബാച്ചിലെ 37 ബീറ്റ് ഫോറസ്​റ്റ്​ ഓഫിസര്‍മാരില്‍ (ബി.എഫ്.ഒ) 22 പേരും വനിതകളാണ്​. പരിശീലനത്തില്‍ ഒന്നാമതെത്തിയ റേഞ്ച് ഓഫിസര്‍ ഫസിലുദ്ദീന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ മുഹമ്മദ് ഹാഷിം, ബി.എഫ്.ഒ പ്രിയങ്ക, പ്രതാപ്, ഡ്രൈവര്‍മാരായ അഹമ്മദ് കബീര്‍, ഗിരീഷ് കുമാര്‍, മാരത്തണ്‍ മത്സരത്തില്‍ ഒന്നാമതെത്തിയ ബി.എഫ്.ഒമാരായ അജീഷ്, അക്ഷയ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. മുഖ്യ വനംമേധാവി പി.കെ. കേശവന്‍ അധ്യക്ഷതവഹിച്ചു. എ.പി.സി.സി.എഫ് ഡോ.പി. പുകഴേന്തി, സി.സി.എഫ് സഞ്ജയന്‍ കുമാര്‍, സി.എഫ് നീതു ലക്ഷ്മി, വനപരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോണി.ജി. വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story