Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2021 11:58 PM GMT Updated On
date_range 13 Sep 2021 11:58 PM GMTഒാർഡിനറി കുറയും; യാത്ര ദുരിതമേറും * ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്താൻ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരികയും ജനങ്ങളുടെ യാത്ര ആവശ്യകത വർധിക്കുകയും ചെയ്യുന്നതിനിടെ വരുമാനത്തിൻെറ പേരിൽ വീണ്ടും സർവിസുകൾ വെട്ടിക്കുറക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ആെകയുള്ള 4000 ഒാളം ബസുകളിൽ 2500 എണ്ണം മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്. ഇതിന് പുറമെയാണ് നിരത്തിലുള്ളവപോലും പിൻവലിക്കാനുള്ള മാനേജ്മൻെറ് നീക്കം. ലാഭകരമല്ലാത്തവ നിർത്താൻ ഡിപ്പോകൾക്ക് മാനേജ്മൻെറ് നിർദേശം നൽകി. ഇതിൽ വീഴ്ചവരുത്തുകയും അനാവശ്യമായി ട്രിപ് നടത്തുകയും ചെയ്യുന്ന യൂനിറ്റ് ഓഫിസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന താക്കീതും നൽകിയിട്ടുണ്ട്. ജനറൽ കോച്ചുകളും ടിക്കറ്റ് കൗണ്ടറുകളുമെല്ലാം ഒഴിവാക്കി റെയിൽവേ കർശന നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ പ്രധാന യാത്രാ ആശ്രയമാണ് കെ.എസ്.ആർ.ടി.സി. ആവശ്യത്തിന് മിക്ക റൂട്ടുകളിലും ബസില്ലെന്ന പരാതി നിലനിൽക്കെയാണ് ലാഭക്കണക്കിൻെറ പേരിൽ നിലവിലെ ഷെഡ്യൂളുകൾകൂടി നിർത്തലാക്കാനുള്ള നീക്കം. ഇത് നടപ്പാക്കപ്പെട്ടാൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ ദുരിതത്തിലാകും. കലക്ഷൻെറ കണക്കെടുത്ത് ഗ്രാമീണ മേഖലകളിലേക്കുള്ള സർവിസുകൾ അധികവും ഇതിനകം വെട്ടിക്കുറച്ചിട്ടുണ്ട്. ദീർഘദൂര സർവിസുകൾ മാത്രമാണ് നിലവിൽ ലാഭകരമായുള്ളത്. വരുമാനം കുറഞ്ഞ സർവിസുകൾ നിർത്തിയാൽ ദീർഘദൂര സർവിസുകളിൽ മാത്രമായി കെ.എസ്.ആർ.ടി.സി പരിമിതമാകുന്ന സ്ഥിതിയാണുണ്ടാകുക. പൊതുഗതാഗത മേഖലയുടെ നെട്ടല്ലായ കെ.എസ്.ആർ.ടി.സി തങ്ങളുടെ നിരത്തിലെ സാന്നിധ്യം ചുരുക്കുന്നതോടെ കോൺട്രാക്റ്റ് കാര്യോജുകളടക്കം പകരം സ്ഥാനം പിടിക്കുന്ന സ്ഥിതിയുണ്ടാകും. അഗ്രഗേറ്റർ ൈലസൻസ് സ്വന്തമാക്കി നിരത്ത് കൈയടക്കാൻ സ്വകാര്യ കുത്തകകൾ തക്കം പാർത്തിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. വർധിച്ചുവരുന്ന ചെലവിന് ആനുപാതികമായുള്ള കലക്ഷൻ കിട്ടുന്നില്ലെന്നതാണ് സർവിസുകൾ പരിമിതിപ്പെടുത്തുന്നതിന് കാരണമായി കെ.എസ്.ആർ.ടി.സി മാനേജ്മൻെറിൻെറ ഭാഗത്തുനിന്ന് സ്ഥിരമായി ഉയരുന്ന വാദം. എന്നാൽ, സർവിസ് നടത്താതെ എങ്ങനെ കലക്ഷൻ വർധിക്കുമെന്ന ചോദ്യത്തിന് മറുപടിയില്ല. സർവിസുകൾ കുറച്ച് ജീവനക്കാർ അധികമാണെന്ന കാരണം ചൂണ്ടിക്കാട്ടി േജാലിയിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് തൊഴിലാളി പ്രതിനിധികളും കുറ്റപ്പെടുത്തുന്നു. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story