Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാദർ സ്റ്റാൻ...

ഫാദർ സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വത്തിൽ തലസ്ഥാന നഗരിയുടെ ആദരം.

text_fields
bookmark_border
തിരുവനന്തപുരം: ഫാദർ സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം പാളയം രക്തസാക്ഷി മണ്ഡപത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മെത്രാപ്പോലീത്ത ക്രിസ്തുദാസ് തങ്കപ്പനിൽനിന്ന് ഏറ്റുവാങ്ങി. തുടർന്ന്, നടന്ന പുഷ്പാർച്ചനയിൽ മോൺ. യൂജിൻ പെരേര, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഡി.ആർ. അനിൽ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഐക്കഫ് ഡയറക്ടർ ഫാദർ ബേബിച്ചൻ ചിതാഭസ്മവും അദ്ദേഹത്തിൻെറ ഛായാചിത്രം ആർ. അജയനും ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് എത്തിച്ച ചിതാഭസ്മത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാനം രാജേന്ദ്രൻ, രമേശ് ചെന്നിത്തല, മന്ത്രിമാരായ അഡ്വ. ജി.ആർ. അനിൽ, അഡ്വ. ആൻറണി രാജു, കെ. രാജൻ, വി. ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, വി.എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, വി. ശശി എം.എൽ.എ, സി. ദിവാകരൻ, ബിഷപ് സൂസപാക്യം, സ്വാമിസന്ദീപാനന്ദ, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, സി.പി. നാരായണൻ, ജോസഫ് വാഴയ്ക്കൻ, അഡ്വ.കെ. മോഹൻകുമാർ, വി.പി. ഉണ്ണികൃഷ്ണൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. സജിലാൽ, കവി വിനോദ് വൈശാഖി, പുരോഗമന കലാസംഘം നേതാവ് സി. അശോകൻ, സ്വീറ്റാദാസൻ, പാർവതി, മെഴ്സിഅലക്സാണ്ടർ, എൻ.ഇ. ഗീത, കെ. ദേവകി, ജയച്ചന്ദ്രൻ കല്ലിംഗൽ, കെ.പി.എം.എസ് പ്രസിഡൻറ് പി.എം. വിനോദ്, സോളമൻ വെട്ടുകാട്, അഡ്വ. എം.എ. ഫ്രാൻസിസ്, ജയച്ചന്ദ്രൻ കടമ്പനാട്, മദർ സുപ്പീരിയർ സിസ്റ്റർലിസിയ, മലങ്കര രൂപതാആർച്ച് ബിഷപ് ഫാദർ തോമസ്, ഫാദർവിജിൽ വെട്ടുകാട്, തിയോഡഷ്യസ് ഡിക്രൂസ്, ഫാ. ജോസ്മാത്യു, ഫാ. ഡൊമനിക്, എബ്രഹാം പള്ളിവാതിക്കൽ, ഷാജി വെട്ടുകാട്, മഹേഷ്മാണിക്യം, അഡ്വ. രാധാകൃഷ്ണൻ കീഴ്മന എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന്, ആർച്ച് ബിഷപ് ഓർത്തഡോക്സ്സഭാ ബിഷപ്മെത്രാപ്പൊലീത്ത മാർഗ്രിഗോറിയോസ് സമാപന പ്രസംഗം നടത്തി. തുടർന്ന് ചിതാഭസ്മം നാഗർകോവിലിലേക്ക് കൊണ്ടുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story