Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:00 AM GMT Updated On
date_range 21 July 2021 12:00 AM GMTമന്ത്രിയുടെ 'നല്ല നില'യിലെ ഒത്തുതീർപ്പ്: സർക്കാറും മുന്നണിയും വിവാദത്തിൽ
text_fieldsbookmark_border
കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: സ്ത്രീ പീഡന ആരോപണ വിധേയനുവേണ്ടി പരാതി 'നല്ല നിലയിൽ' ഒത്തുതീർപ്പിനായി മന്ത്രിസഭയിലെ ഒരു മന്ത്രി ഇടപെട്ട വിവരം പുറത്തുവന്നതോടെ ഭരണ തുടർച്ചയിൽ രണ്ടുമാസം പൂർത്തിയാക്കിയ പിണറായി സർക്കാർ തീർത്തും പ്രതിരോധത്തിലായി. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ, സർക്കാറിനെ വിവാദച്ചുഴിയിലേക്ക് തള്ളിയിടുന്നതായി എൻ.സി.പി പ്രതിനിധിയായ മന്ത്രി എ.കെ. ശശീന്ദ്രൻെറ മധ്യസ്ഥതാ നടപടി. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിക്കഴിഞ്ഞു സി.പി.എമ്മും എൻ.സി.പി നേതൃത്വവും പരസ്യ പ്രതികരണത്തിന് തയാറായില്ലെങ്കിലും മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആക്ഷേപത്തോടും മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന ആവശ്യത്തോടും അധികം മണിക്കൂർ സി.പി.എമ്മിന് മുഖം തിരിക്കാനാകില്ല. ഒന്നാം പിണറായി സർക്കാറിലേതു പോലെ നടപടിയെടുത്ത് പ്രതിച്ഛായ സംരക്ഷിക്കാൻ പിണറായി വിജയൻ മുതിരുമോയെന്നതാണ് ചോദ്യം. എൻ.സി.പി കുണ്ടറ മണ്ഡലം പ്രസിഡൻറിനെ നേരിട്ട് േഫാണിൽ വിളിച്ചാണ് അദ്ദേഹത്തിൻെറ മകൾ പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗത്തിനെതിരെ നൽകിയ പരാതി നല്ല നിലയിൽ തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. വാർത്താസമ്മേളനത്തിൽ കാര്യം മനസ്സിലാക്കാൻ വേണ്ടിയാണ് വിളിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടെങ്കിലും തനിക്ക് വിഷയം അറിയാമെന്ന് പരാതിക്കാരിയുടെ പിതാവുമായുള്ള ഫോൺ സംഭാഷണത്തിൽ ആവർത്തിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാറിൽ ഹണി ട്രാപ്പിലകപെട്ട് 2017ൽ രാജിവെക്കേണ്ടിവന്ന മന്ത്രിയാണ് ശശീന്ദ്രൻ. പകരം മന്ത്രിയായ തോമസ് ചാണ്ടി ആരോപണ വിധേയനായതിനെ തുടർന്നാണ് 'ക്ലീൻ ചിറ്റ്' നേടി വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവന്നത്. ഇത്തരത്തിൽ സ്വഭാവശുദ്ധിയില്ലാത്ത ഒരാളെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ പൊതുസമൂഹത്തിൽ വിമർശനം ഉയർന്നിരുന്നു. സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന നയവുമായി അധികാരമേറ്റ സർക്കാർ സ്ത്രീ സുരക്ഷക്കായി മിസ്ഡ് കാളും പിങ്ക് പ്രൊട്ടക്ഷൻ പദ്ധതിയും ആരംഭിച്ച് മണിക്കൂർ തികയും മുമ്പാണ് മന്ത്രിയുടെ ഇടപെടൽ പുറത്തുവന്നത്. മാത്രമല്ല, പരാതിക്കാരിയോടുള്ള പൊലീസ് ഇടപെടലും വിവാദമായി. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചെന്നതിൻെറ േപരിൽ എം.സി. ജോസഫൈനെ വനിതാ കമീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ച മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ശശീന്ദ്രൻെറ കാര്യത്തിലെടുക്കുന്ന നിലപാട് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story