Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:02 AM GMT Updated On
date_range 14 Jan 2021 12:02 AM GMTപട്ടയവ്യവസ്ഥ ലംഘനം: കെട്ടിടം പാട്ടത്തിന് നൽകണമെന്ന അപേക്ഷ തള്ളി
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കി പള്ളിവാസൽ വില്ലേജിൽ പട്ടയവ്യവസ്ഥ ലംഘിച്ച് നിർമിച്ച വൻകിട വാണിജ്യകെട്ടിടം പാട്ടത്തിന് നൽകണമെന്ന അപേക്ഷ സർക്കാർ തള്ളി. പട്ടയവ്യവസ്ഥ ലംഘിച്ച് 49,280 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ബഹുനില കെട്ടിടമാണ് നിർമാണം തുടങ്ങിയത്. ഹൈകോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശത്തിന് വിരുദ്ധമായതിനാൽ 2016ൽ നിർമാണം റവന്യൂവകുപ്പ് നിർത്തിവെപ്പിച്ചു. വർഗീസ് കുര്യൻ, ടി.എൻ. അശോക് കുമാർ, ശിശുപാലൻ എന്നിവരുടെ സ്ഥലത്ത് നിർമാണം തുടങ്ങിയ കെട്ടിടങ്ങൾ പട്ടയവ്യവസ്ഥാലംഘനമായതിനാൽ പട്ടയം റദ്ദ്ചെയ്യാൻ വിജിലൻസ് ഡയറക്ടറും ശിപാർശ ചെയ്തിരുന്നു. തുടർന്ന് കലക്ടർ അപേക്ഷകരുടെ തണ്ടപ്പേരിലെ പട്ടയങ്ങൾ റദ്ദ് ചെയ്തു. 2019 ആഗസ്റ്റ് 22ലെ ഉത്തരവ് പ്രകാരം പട്ടയഭൂമിയിലെ നിർമാണങ്ങൾ വ്യവസ്ഥകളോടെ ക്രമവത്കരിച്ച് നൽകുന്നത് സംബന്ധിച്ചും ബന്ധപ്പെട്ട ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തുന്നതിനും സർക്കാർ തീരുമാനിച്ചു. പട്ടയഭൂമിയുലുള്ള വാണിജ്യനിർമാണ പ്രവർത്തനങ്ങളുടെ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിർമിതികളും സർക്കാറിൽ നിക്ഷിപ്തമാക്കാനും തീരുമാനമെടുത്തു. വ്യവസ്ഥകൾക്ക് വിധേയമായി പാട്ടത്തിന് നൽകാമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതോടെയാണ് ഭൂമി പാട്ടത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് വർഗീസ് കുര്യൻ സർക്കാറിന് അപേക്ഷ നൽകിയത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയഭൂമിയിൽ വാണിജ്യനിർമിതികൾ അനുവദനീയമല്ലാത്തതിനാലും ഭൂമി ഏറ്റെടുത്ത് പാട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച വ്യക്തമായ ഉത്തരവില്ലാത്തതിനാലും അപേക്ഷ പരിഗണിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തിൽ വ്യക്തമായി മാനദണ്ഡങ്ങൾ നിശ്ചയിച്ച് തീരുമാനമെടുക്കുേമ്പാൾ അപേക്ഷകന് വീണ്ടും സർക്കാറിനെ സമീപിക്കാമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിൻെറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story