Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലാ തങ്കത്തിന്...

പാലാ തങ്കത്തിന് ശാന്തികവാടത്തിൽ അന്ത്യവിശ്രമം

text_fields
bookmark_border
(ചിത്രം) പത്തനാപുരം: ചലച്ചിത്രനടി പാലാ തങ്കത്തിന് തൈക്കാട് ശാന്തികവാടത്തില്‍ അന്ത്യവിശ്രമം. രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിനു െവച്ച മൃതദേഹം 12ഒാടെ തിരുവനന്തപുരത്തേക്കുകൊണ്ടുപോയി. ഞായറാഴ്ച രാത്രി 7.30നാണ് അന്തരിച്ചത്. മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാന്‍ നിരവധിയാളുകൾ എത്തിയിരുന്നു. ഉച്ചക്ക് രണ്ടിനാണ് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരചടങ്ങുകള്‍ നടന്നത്. മലയാളനാടകരംഗത്തുനിന്നും വെള്ളിത്തിരയിലേെക്കത്തിയ പാലാ തങ്കം ആദ്യകാലത്തെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു.15ാമത്തെ വയസ്സില്‍ ഗായികയായിട്ടായിരുന്നു സിനിമരംഗത്തെ അരങ്ങേറ്റം. ചലച്ചിത്ര അക്കാദമി സെക്രട്ടറി പി. അജോയ്, ഫെഫ്കക്കു വേണ്ടി ഷോബി തിലകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രഫ. അലിയാര്‍, ശാന്തിവിള ദിനേശ്‍, ഗാന്ധിഭവന്‍ അംഗം ടി.പി. മാധവന്‍ എന്നിവര്‍ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തു. പാലാ തങ്കത്തെ സിനിമ മേഖല അവഗണിച്ചെന്ന് പത്തനാപുരം: പാലാ തങ്കത്തെ സിനിമ മേഖല അവഗണിച്ചതായി താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറി ടി.പി. മാധവന്‍. ഒരു പതിറ്റാണ്ടുകാലം സിനിമ-നാടക ഡബ്ബിങ് രംഗത്തു നിറഞ്ഞുനിന്ന തങ്കത്തിന് അർഹിച്ച ആദരവ് ലഭിച്ചില്ല. മരണവിവരം ഗാന്ധിഭവൻ അധികൃതർ സംഘടനയില്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ അമ്മയുടെ ഓഫിസിൽനിന്നും ഫോണിൽ വിളിച്ച് സംഘടനയുടെ പേരിൽ ഒരു റീത്തു വെക്കാൻ ഗാന്ധിഭവനോട് ആവശ്യപ്പെട്ടിരുന്നു. പാലാ തങ്കത്തിൻെറ മൃതദേഹത്തോട് സംഘടന കാട്ടിയ അവഗണനക്ക് മാപ്പു ചോദിക്കുന്നതായും നടനും അമ്മയുടെ മുൻ സെക്രട്ടറിയുമായിരുന്ന ടി.പി. മാധവൻ കൂട്ടിച്ചേര്‍ത്തു. അസുഖബാധിതയാകുന്നതിനു മുമ്പുവരെ പാലാ തങ്കം അമ്മയുടെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. സീരിയലുകളിലും അഭിനയിച്ചിരുന്നു. പൊതുദര്‍ശനത്തിലോ സംസ്കാരചടങ്ങുകളിലോ അമ്മയില്‍നിന്നും ആരുംതന്നെ പങ്കെടുത്തില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story