Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് രോഗിയെ...

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാറിനെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയില്‍ . 84 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഗിയുടെ കുടുംബം ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ കേസ് ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കോവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ. അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നൽകിയിട്ടുള്ളത്. സർക്കാറിനെതിരെ ഗുരുതര ആക്ഷേപങ്ങളുന്നയിച്ചാണ് കേസ്. ചികിത്സ നല്‍കാൻ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിചരണത്തില്‍ വീഴ്ച പറ്റിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടും അതിൻെറ തുടര്‍ച്ചയായി ഡോക്ടറെ ഉൾപ്പെടെ സസ്പെന്‍ഡ് ചെയ്ത നടപടിയും വാദിഭാഗത്തി‍ൻെറ നിലപാടിന് ശക്തിപകരുമെന്ന പ്രതീക്ഷയാണുള്ളത്. കോവിഡ് ചികിത്സാനന്തരം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോൾ മുറിവിൽ പുഴുവരിച്ചുതുടങ്ങിയിരുന്നു. പിന്നീട് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിലാണ് അനിൽകുമാര്‍ ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടര്‍മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ സസ്പെന്‍ഷൻ പിന്‍വലിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയെന്ന അവകാശവാദവുമായി മുന്നോട്ട് പോകുന്ന സർക്കാറിൻെറ പ്രവർത്തനങ്ങൾക്ക് മുന്നിൽ ചോദ്യചിഹ്നമാകുകയാണ് ഇൗ കേസ്. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story