Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബംഗാൾ: സുേവന്ദു...

ബംഗാൾ: സുേവന്ദു നിയമസഭാംഗത്വം വിട്ടു

text_fields
bookmark_border
രാജി ആശ്വാസകരമെന്ന് തൃണമൂൽ, സ്വാഗതം ചെയ്ത് ബി.ജെ.പി കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായി വിട്ടുനിൽക്കുന്ന മുൻ ബംഗാൾ മന്ത്രി സുവേന്ദു അധികാരി എം.എൽ.എ സ്ഥാനം രാജിവെച്ചു. നന്ദിഗ്രാമിൽനിന്നുള്ള നിയമസഭാംഗമായിരുന്ന അധികാരി അടുത്ത ദിവസം പാർട്ടി അംഗത്വം രാജിവെച്ചേക്കും. ഈ വാരാന്ത്യത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കാനിരിക്കെ അദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. ബംഗാളിലെ ഇടതുഭരണത്തിൻെറ അടിവേരിളക്കിയ നന്ദിഗ്രാം മുന്നേറ്റത്തിലൂടെ അധികാരത്തിലേറാൻ മമത ബാനർജിയെ സഹായിച്ചവരിൽ പ്രധാനിയായ സുവേന്ദു കുറച്ചുകാലമായി പാർട്ടിയുമായി സ്വരച്ചേർച്ചയിലല്ല. സുവേന്ദുവിൻെറ പിതാവ് ശിശിർ അധികാരിയും സഹോദരൻ ദിബ്യേന്ദുവും തൃണമൂലിൻെറ ലോക്സഭാംഗങ്ങളാണ്. മിഡ്നാപുർ മേഖലയിലെ നാൽപതോളം മണ്ഡലങ്ങളിൽ വിപുലമായ ജനകീയ അടിത്തറയുള്ള അധികാരി കുടുംബം കഴിഞ്ഞ ദിവസം മമത നയിച്ച റാലിയിൽനിന്ന് വിട്ടുനിന്നിരുന്നു. സുവേന്ദുവിൻെറ രാജിയെ ആശ്വാസകരമെന്ന് മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജി എം.പി വിശേഷിപ്പിച്ചപ്പോൾ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് മുകുൾ റോയ് പ്രതികരിച്ചു. സുവേന്ദു വിട്ടുപോകുന്നത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story