Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 11:59 PM GMT Updated On
date_range 10 Dec 2020 11:59 PM GMTരവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി-സി.പി.എം ധാരണ ^മുല്ലപ്പള്ളി
text_fieldsbookmark_border
രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി-സി.പി.എം ധാരണ -മുല്ലപ്പള്ളി തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡീ.പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രൻെറ തുടര്‍ച്ചയായ ആശുപത്രിവാസനാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസ്സംഗമായി നോക്കിനില്ക്കുന്നത് സി.പി.എം-ബി.ജെ.പി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയെപ്പോള്‍ ആശുപത്രിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രൻെറ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ബി.ജെ.പി ദേശീയനേതൃത്വവുമായി സി.പി.എം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സി.പി.എമ്മിൻെറ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story