Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 11:58 PM GMT Updated On
date_range 29 Nov 2020 11:58 PM GMTശ്രീകണ്ഠേശ്വരത്തെ താരാവലിയിൽ ഇനി ആര്?
text_fieldsbookmark_border
10 വർഷമായി ബി.ജെ.പിയുടെ പെട്ടിയിലാണ് ശ്രീകണ്ഠേശ്വരം. ഓരോ അഞ്ച് വർഷം കൂടുമ്പോഴും വാർഡിലെ ബി.ജെ.പിയുടെ വേരോട്ടം ഭൂരിപക്ഷത്തിലും കാണാം. സി.പി.എമ്മിനെയും ബി.ജെ.പിയെയും മാറി മാറി പുണർന്ന വോട്ടർമാർ കഴിഞ്ഞ 30 വർഷമായി കോൺഗ്രസിന് കൈതൊടാൻപോലും അവസരം നൽകിയിട്ടില്ല. 2010ൽ പി. രാജേന്ദ്രൻ നായർ 253 വോട്ടുകൾക്കാണ് സി.പി.എമ്മിനെ മലർത്തിയടിച്ചത്. 2015ൽ വനിതാ സംവരണമായതോടെ രാജേന്ദ്രൻനായരുടെ ഭാര്യ മായ രാജേന്ദ്രനെ രംഗത്തിറക്കിയ ബി.ജെ.പി 1148 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് നിലനിർത്തിയത്. പോൾ ചെയ്ത 3536 വോട്ടുകളിൽ 2075 വോട്ടുകളും ബി.ജെ.പിയുടെ പോക്കറ്റിലേക്കായിരുന്നു പോയത്. എൽ.ഡി.എഫിന് 927 ഉം യു.ഡി.എഫിന് 439 ഉം വോട്ടാണ് സമാഹരിക്കാനായത്. ഇത്തവണയും തിരുവനന്തപുരം മണ്ഡലം വൈസ് പ്രസിഡൻറായ പി. രാജേന്ദ്രൻ നായർ തന്നെയാണ് ബി.ജെ.പിയുടെ സാരഥി. എന്ത് വിലകൊടുത്തും വാർഡ് പിടിച്ചെടുക്കണമെന്ന ലക്ഷ്യവുമായി വഞ്ചിയൂർ ലോക്കൽ കമ്മിറ്റി അംഗം എൻ. ശിവകുമാറിനെയാണ് സി.പി.എം ശ്രീകണ്ഠേശ്വരത്ത് ഇറക്കിയിരിക്കുന്നത്. ഗ്യാസ് ആൻഡ് പെട്രോൾ പമ്പ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ല ചുമട്ടുതൊഴിലാളി സഹകരണസംഘം ജീവനക്കാരനുമാണ്. അതേസമയം സി.പി.എം കുടുംബത്തിൽനിന്ന് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച അഡ്വ. സോയ രാജേന്ദ്രനാണ് ഇത്തവണ ശ്രീകണ്ഠേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥി. പാർട്ടിയുമായി ഉണ്ടായ പിണക്കത്തെതുടർന്ന് നാലുവർഷം മുമ്പാണ് സി.പി.എം വിട്ട് കോൺഗ്രസിൽ എത്തിയത്. അതുകൊണ്ടുതന്നെ സോയ രാജേന്ദ്രന് സി.പി.എമ്മിലെ ഒരു വിഭാഗത്തിൻെറ വോട്ടുകളും കൂടി സമാഹരിക്കാമെന്ന കണക്കുകൂട്ടൽ യു.ഡി.എഫിനുണ്ട്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ വാർഡിൽ നാട്ടുകാരി എന്ന പരിഗണനയും കഴിഞ്ഞ 10 വർഷത്തെ വികസന മുരടിപ്പും വോട്ടായി മാറുമെന്ന് സോയ പറയുന്നു. മത്സരരംഗത്ത് ആദ്യമാണ്. വഞ്ചിയൂർ ബാർ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന, ജില്ല ഭാരവാഹി, മഹിളാ കോൺഗ്രസ് ജില്ല ലീഗൽ സെൽ അധ്യക്ഷ എന്നീ നിലയിൽ പ്രവർത്തിച്ചുവരുന്നു. വാർഡിൽ കോൺഗ്രസിന് െറബൽ സ്ഥാനാർഥിയുള്ളത് യു.ഡി.എഫ് പാളയത്തിൽ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story