Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 11:58 PM GMT Updated On
date_range 29 Nov 2020 11:58 PM GMTജില്ല പഞ്ചായത്ത് ഡിവിഷനുകളിലൂടെ... കാഞ്ഞിരംകുളം
text_fieldsbookmark_border
കാഞ്ഞിരംകുളം കോവളം: തീരദേശ വാർഡുകൾ ഉൾെപ്പടെ അടങ്ങുന്നതാണ് കാഞ്ഞിരംകുളം ജില്ല പഞ്ചായത്ത് ഡിവിഷൻ. നാടാർ വോട്ടുകൾ നിർണായകമാകുന്ന ഡിവിഷനിൽ കനത്ത പോരാട്ടമാണ് ഇക്കുറി. 1500 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫ് വിജയിച്ചത്. അഡ്വ. സി.കെ. വത്സലകുമാറാണ് യു.ഡി.എഫ് സ്ഥാനാർഥി. 40 വർഷമായി സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ വത്സലകുമാർ ജനവിധി തേടുന്നത് ഇത് ആദ്യമായാണ്. കോൺഗ്രസിൻെറ വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. കെ.എസ്.യു നെയ്യാറ്റിൻകര താലൂക്ക് പ്രസിഡൻറായാണ് പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 2010ൽ കൈവിട്ടുപോയ ജില്ല പഞ്ചായത്ത് ഡിവിഷൻ ഇക്കുറി തിരികെ പിടിക്കുമെന്ന വാശിയിലാണ് എൽ.ഡി.എഫ്. ജനതാദളിന് നൽകിയിരിക്കുന്ന സീറ്റിൽ വി.ബി. രാജനാണ് ജനവിധി തേടുന്നത്. 1980ൽ ഡോ. നീലലോഹിതദാസ് നേതൃത്വം നൽകിയ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡൻറ്സ് ഫോർ ഡെമോക്രസിയുടെ ഭാരവാഹിയായാണ് രാജൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഇതാദ്യമായാണ് രാജൻ ജനവിധി തേടുന്നത്. ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിനാണ് എൻ.ഡി.എ ഇക്കുറി സീറ്റ് നൽകിയിരിക്കുന്നത്. കാമരാജ് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായ അരുൺ പ്രകാശാണ് സ്ഥാനാർഥി. വി.എസ്.ഡി.പി ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്ന അരുണിൻെറയും കന്നിയങ്കമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story