മര്യാപുരം വെള്ളറട: ജില്ല പഞ്ചായത്ത് മര്യാപുരം ഡിവിഷനിൽ തീപാറും പോരാട്ടത്തിനാണ് വേദിയാകുന്നത്. സീറ്റ് നിലനിർത്താന്‍ യു.ഡി.എഫും ചെങ്കൊടി പാറിക്കാൻ എൽ.ഡി.എഫും വിജയപ്രതീക്ഷയിൽ ബി.ജെ.പിയും. സംസ്ഥാന അതിര്‍ത്തി മേഖലയും തീരദേശവും ഉൾപ്പെടുന്നുവെന്നതാണ് ഡിവിഷൻെറ പ്രത്യേകത. ജില്ല പഞ്ചായത്ത് രൂപവത്കരണം മുതല്‍ പൂവാര്‍ ഡിവിഷൻെറ പരിധിയിലായിരുന്നു മര്യാപുരം. 2010 ലാണ് മര്യാപുരം ഡിവിഷനായി മാറിയത്. നാല് തവണ യു.ഡി.എഫിനെയും ഒരു തവണ എൽ.ഡി.എഫിനെയും തുണച്ചു. ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമായിരുന്ന സൂര്യാ എസ് പ്രേം ആണ് എല്‍.ഡി.എഫ് സ്ഥാനാർഥി. തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ കണ്‍വീനറായിരുന്നു. ബി.എസ്സി ബിരുദധാരിയാണ്. ദലിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറും വട്ടവിള വാര്‍ഡ് അംഗവുമായ സി. ലാലിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. മഹിള കോണ്‍ഗ്രസ് ചെങ്കല്‍ മണ്ഡലം സെക്രട്ടറിയാണ്. മുന്‍ ചെങ്കല്ഗ്രാമപഞ്ചായത്തംഗവുമായിരുന്നു. മഹിളാമോര്‍ച്ച നെയ്യാറ്റിന്‍കര നിയോജകമണ്ഡലം സെക്രട്ടറിയാണ് വീണ വി. കുമാറാണ് ബി.ജെ.പി സ്ഥാനാർഥി. എ.ബി.വി.പിയിലൂടെ രാഷ്ട്രീയരംഗത്ത് എത്തി. ചെങ്കല്‍ പഞ്ചായത്തിലെ 11 വാര്‍ഡുകള്‍, കാരോട് 9, കുളത്തൂര്‍ 16, പൂവാര്‍ 7,തിരുപുറം 5 എന്നിങ്ങനെ 48 വാര്‍ഡുകള്‍ അടങ്ങുന്ന മര്യാപുരം ജില്ല ഡിവിഷനില്‍ ഇത്തവണ പട്ടികജാതി വനിതാസംവരണമാണ്. കഴിഞ്ഞ തവണ യു.ഡി.എഫിലെ ജിജോ എസ്. ലാല്‍ 21702 വോട്ട് നേടിയാണ് വിജയിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 11:58 PM GMT Updated On
date_range 2020-11-30T05:28:21+05:30ജില്ല പഞ്ചായത്ത് ഡിവിഷനുകളിലൂടെ-
text_fieldsNext Story