കൊല്ലം: താൻ പ്രസിഡൻറായിരിക്കുന്ന കാലത്തോളം ഒരു ബാർ മുതലാളിയെയും കെ.പി.സി.സി ഒാഫിസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സിക്ക് ഫണ്ട് നൽകാൻ ഒാഫിസിലെത്തിയെന്നാണ് ഒരു ബാർ മുതലാളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആ ബാർ മുതലാളിക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. കൊല്ലം പ്രസ്ക്ലബിൻെറ തദ്ദേശീയം-2020 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശക്തിയായി നിഷേധിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് തങ്ങൾക്കുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും ജീവിത ശൈലിയാക്കിയ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. അഴിമതി ആചാരമാക്കിയ കലാകാരനാണദ്ദേഹം. ഏത് സമയവും കേന്ദ്ര ഏജൻസികൾ പിണറായി വിജയനെ ചോദ്യംചെയ്യാനും കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. ഇൗ വഴിക്കുതന്നെയാണ് ധനമന്ത്രി തോമസ് െഎസക്കും പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 12:00 AM GMT Updated On
date_range 2020-11-25T05:30:52+05:30ഒരു ബാർ മുതലാളിയെയും കെ.പി.സി.സി ഒാഫിസിൽ കാലുകുത്തിക്കില്ല -മുല്ലപ്പള്ളി
text_fieldsNext Story