Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സരചിത്രം ഇന്ന്...

മത്സരചിത്രം ഇന്ന് തെളിയും; വിമതരെ മെരുക്കാൻ തീവ്രയത്നം

text_fields
bookmark_border
* നിലവിൽ 13972 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത് തിരുവനന്തപുരം: ഒൗദ്യോഗിക സ്ഥാനാർഥികൾക്ക് വെല്ലുവിളിയായി മത്സരരംഗത്തുള്ള വിമതര അനുനയിപ്പിക്കാൻ മുന്നണികൾക്ക് മുന്നിലുള്ളത് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. ഇതോടെ ജില്ലയിലെ കൃത്യമായ മത്സരചിത്രം തെളിയും. സൂക്ഷ്മപരിേശാധനയിൽ വിമതരുടെ സ്ഥാനാർഥിത്വവും ഉറപ്പായതോടെയാണ് നേതാക്കൾ പരക്കംപാഞ്ഞുതുടങ്ങിയത്. വാഗ്ദാനങ്ങളും സ്വരം മയപ്പെടുത്തിയുള്ള അനുനയങ്ങളും മാത്രമല്ല, അവസാന ഘട്ടത്തിൽ പുറത്താക്കൽ ഭീഷണിയും ഉയർത്തിയാണ് നേതാക്കൾ വിമതശല്യം ഒതുക്കാൻ ശ്രമിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നതിന് പത്രിക പിൻവലിപ്പിക്കൽ വലിയ കടമ്പയാണ്. തുടക്കത്തിലേയുള്ള കല്ലുകടി പ്രചാരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും വിമതർ ഉയർത്തുന്ന തലവേദന മാറിക്കിട്ടിയാൽ വരും ദിവസങ്ങളിൽ പ്രചാരണത്തിൽ മറ്റുള്ളവർക്കൊപ്പം എത്താമെന്നതാണ് നേതാക്കളുടെ വിലയിരുത്തൽ. ആകെ ലഭിച്ച 14416 പത്രികകളിൽ 123 എണ്ണമാണ് തള്ളിയത്. നിലവിൽ 13972 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പല സ്ഥാനാർഥികളും 'ഉറപ്പിന്' ഒന്നിലധികം സെറ്റ് പത്രികകൾ സമർപ്പിച്ചിരുന്നു. ആദ്യപത്രിക സാധുവാകുന്നതോടെ മറ്റുള്ളവ ഇല്ലാതാകും. ഇത്തരത്തിൽ 444 പത്രികകൾ ഒഴിവായിട്ടുണ്ടെന്നാണ് വിവരം. നിലവിൽ 13972 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഡമ്മി സ്ഥാനാർഥികൾ കൂടി പത്രിക പിൻവലിക്കുന്നതോടെ സ്ഥാനാർഥികളുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത. തിരുവനന്തപുരം കോർപറേഷനിൽ 1034 പത്രികകൾ സമർപ്പിക്കപ്പെട്ടതിൽ 963 എണ്ണമാണ് സ്വീകരിച്ചത്. മുനിസിപ്പാലിറ്റികളിൽ 1218 പത്രികകൾ സമർപ്പിക്കെപ്പട്ടതിൽ 1201 എണ്ണമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രേദശിക നീക്കുേപാക്കുകൾ വിജയത്തിലെത്താത്ത സ്ഥലങ്ങളും സഖ്യങ്ങൾക്കും മുന്നണികൾക്കുമപ്പുറമുള്ള രഹസ്യനീക്കുപോക്കുങ്ങളും ജില്ലയിലുണ്ട്. സ്ഥാനാർഥികളുടെ വീടുകയറിയുള്ള വോട്ടുതേടലിന് പിന്നാലെ പ്രദേശിക വിഷയങ്ങളിലൂന്നിയുള്ള വാദപ്രതിവാദങ്ങളിലേക്കും നാട്ടിടങ്ങൾ ക്രമേണ വഴിമാറുകയാണ്. 'അടിക്കാനും തടയാനും' ആവോളം മരുന്നുകൾ എല്ലാ രാഷ്ട്രീയ ക്യാമ്പുകളിലും സുസജ്ജമാണ്. അധിപത്യം മുറുകെപ്പിടിക്കാനും കൈവിട്ടതിനെ തിരിെകപ്പിടിക്കാനുമുള്ള േപാരാട്ടത്തിനാണ് മുന്നണികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story