Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോണേക്കരയിൽ പീഡനക്കേസ്...

പോണേക്കരയിൽ പീഡനക്കേസ് പ്രതിയെ തള്ളി; സ്വതന്ത്രന് ഇടത് പിന്തുണ

text_fields
bookmark_border
കൊച്ചി: പീഡനക്കേസ് പ്രതി ധനേഷ് മാത്യു മാഞ്ഞൂരാൻെറ സ്ഥാനാർഥിത്വം തള്ളി സി.പി.എം സ്വതന്ത്രൻ പി.വി. ഷാജിക്ക് ഇടത് പിന്തുണ. കൊച്ചി കോർപറേഷൻ പോണേക്കര ഡിവിഷനിൽ ധനേഷിനെ സ്ഥാനാർഥിയാക്കിയതിനെതിരെ എൽ.ഡി.എഫിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം എൽ.ഡി.എഫ് സ്ഥാനാർഥിയായി നിർത്തിയ ധനേഷ് മാത്യുവിനെ മാറ്റാൻ സി.പി.എം ജില്ല നേതൃത്വം ഇതോടെ ആവശ്യപ്പെട്ടു. എന്നാൽ, ജോസ് കെ.മാണി വിഭാഗം ഇതിന് തയാറാകാതിരുന്നതോടെയാണ് സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി. ഷാജിക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചത്. 2016ൽ ഗവ. പ്ലീഡറായിരിക്കെ കോൺവൻെറ് ജങ്ഷനിൽ വെച്ച് യുവതിയെ കടന്നുപിടിച്ച കേസിൽ പ്രതിയാണ് ധനേഷ് മാത്യു മാഞ്ഞൂരാൻ. ഇയാളുമായി ബന്ധപ്പെട്ട വാർത്തകളാണ് പിന്നീട് അഭിഭാഷക-മാധ്യമ തർക്കത്തിന് ഇടയാക്കിയത്. പോണേക്കരയിൽ ആദ്യഘട്ടത്തിൽ എൽ.ഡി.എഫ് പരിഗണിച്ചത് പി.വി. ഷാജിയെയായിരുന്നു. കേരള കോൺഗ്രസിന് 57ാം ഡിവിഷനിലായിരുന്നു അപ്പോൾ നൽകിയിരുന്നത്. തുടർന്ന് ഇതിന് മാറ്റം വരികയും കേരള കോൺഗ്രസിന് സീറ്റ് നൽകുകയുമായിരുന്നു. ഇതോടെയാണ് സ്വതന്ത്രനായിട്ട് നിൽക്കാൻ ഷാജി തീരുമാനിച്ചത്. തുടർന്നാണ് വിവാദങ്ങൾ തലപൊക്കുകയും പി.വി. ഷാജിക്ക് പിന്തുണ നൽകുകയും ചെയ്തത്. അതേസമയം ധനേഷ് മാത്യു തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിെയന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിൽനിന്ന് മനസ്സിലായതെന്നും കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ജില്ല പ്രസിഡൻറ് ബാബു ജോസഫ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story