Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:59 PM GMT Updated On
date_range 11 Nov 2020 11:59 PM GMTമദ്യ ചില്ലറ വിൽപന ശാലയില്‍ തർക്കം; യുവാവിന് വെേട്ടറ്റു
text_fieldsbookmark_border
ബാലരാമപുരം: മദ്യ ചില്ലറ വിൽപന ശാലയില്‍ മദ്യം വാങ്ങാനെത്തിയ കത്തിവിൽപനക്കാരനും ജീവനക്കാരനും തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കാനെത്തിയ യുവാവിന് വെട്ടേറ്റു. ബുധനാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. പരിക്കേറ്റ വെടിവച്ചാൻകോവിൽ പാരൂർക്കുഴി കടയറ വീട്ടിൽ കിരണിനെ (28) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. െബവ്കോ ആപ്പില്ലാത്തതിനാൽ ജീവനക്കാരൻ ഇയാളെ ക്യൂവിന് പിന്നിലേക്ക് മാറ്റിയത് ചോദ്യംചെയ്യുന്നത് വിലക്കിയതാണ് പ്രകോപനമായത്. ബാഗിൽനിന്ന് കത്തിയെടുത്ത് കിരണിൻെറ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. കത്തിവിൽപന നടത്തുകയും രാകി മിനുസപ്പെടുത്തി നൽകുകയും ചെയ്യുന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഇയാൾ രക്ഷപ്പെെട്ടന്ന് കരുതുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story