Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗിരിജാകുമാരിയുടെ ദാരുണ...

ഗിരിജാകുമാരിയുടെ ദാരുണ അന്ത്യത്തിനിടയാക്കിയത്

text_fields
bookmark_border
പാറശ്ശാല: കാരോട് പഞ്ചായത്ത് ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഗിരിജാകുമാരിയുടെ ദാരുണാന്ത്യത്തിനിടയാക്കിയത് മരംമുറിപ്പുകാരുടെ അലംഭാവം. വഴിയരികില്‍നിന്ന കൂറ്റന്‍ ആഞ്ഞിലി മരത്തിൻെറ ചില്ലകള്‍ ചെറുതായി മുറിച്ച് കെട്ടിയിറക്കുന്നതിനുപകരം വന്‍ ശിഖരങ്ങളെ ഒന്നായി മുറിച്ചിടാനുള്ള ശ്രമിച്ചതാണ് പൊതു പ്രവര്‍ത്തകയുടെ ജീവന്‍ പൊലിയാനിടയാക്കിയത്. തൻെറ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി അംഗീകരിച്ചതോടെ ചില വേണ്ടപ്പെട്ടവരെ കണ്ട് വോട്ടഭ്യര്‍ഥിക്കാൻ ഭര്‍ത്താവ് ബിനുനാഥിനെയും കൂട്ടി രാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു ഗിരിജാകുമാരി. ഇനിയും പലരെയും കാണാനുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവുമായി ഇടവഴിയെ നടന്നുനീങ്ങുമ്പോള്‍ വഴിയരികിലെ ആഞ്ഞിലി മരത്തിൻെറ കൊമ്പുകള്‍ മുറിക്കുന്നത് ശ്രദ്ധയില്‍പെട്ടെങ്കിലും കൊമ്പില്‍ വടം കൊണ്ടുകെട്ടിയിരുന്നതിനാല്‍ കാര്യമാക്കിയില്ല. ഗിരിജാകുമാരി പറഞ്ഞതനുസരിച്ച് മുന്നേ നടക്കുകയായിരുന്ന ബിനുനാഥിനെ പിന്തുടര്‍ന്ന ഗിരിജയുടെ തലയില്‍ മരം മുറിപ്പുകാരുടെ ഉന്നം പിഴച്ചെത്തിയ കൂറ്റന്‍ മരക്കൊമ്പ് വന്ന് വീഴുകയായിരുന്നു. ഉഗ്രശബദം കേട്ട് തിരിഞ്ഞുനോക്കിയ ബിനുനാഥിന് പ്രിയസഖിയുടെ തല തകര്‍ന്ന് രക്തം ചീന്തുന്ന ദാരുണമായ രംഗംകണ്ട ഞെട്ടുകയായിരുന്നു. എന്നാല്‍ ഇതിനകം മരംമുറിപ്പുകാര്‍ നിര്‍ദാക്ഷിണ്യം ഓടിമറിയുകയാണ് ചെയ്തത്. വിശ്വസിക്കാനാകാത്ത ദുരന്തം നേരില്‍കണ്ട് നിശബ്ദനായ ബിനുനാഥ് ബോധം വീണ്ടെടുത്ത് ഉച്ചത്തില്‍ വിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പാറശ്ശാല ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴാണ് തിരിച്ചുവരാനാകാത്തവിധം പ്രിയപ്പെട്ടവള്‍ പോയ വിവരം അറിയുന്നത്. കൂറ്റന്‍ മരക്കൊമ്പ് മറ്റൊരു മരക്കൊമ്പില്‍ തട്ടിയാണ് ഗിരിജയുടെ തലയിലേക്ക് പതിച്ചത്. യുവതിയെ ആശുപത്രിയിലെത്തിക്കാതെ ഓടിമറഞ്ഞത് ഒറ്റപ്പെട്ട സംഭവമാണ്. ഇവരുടെപേരില്‍ നരഹത്യക്ക് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story