ആറ്റിങ്ങല്‍: യുവാവിനെ വെട്ടിയ കേസിലെ അഞ്ചാംപ്രതി ആറ്റിങ്ങല്‍ കരിച്ചിയില്‍ ആശാന്‍വിള ക്ഷേത്രത്തിന് സമീപം ഉതൃട്ടാതിയില്‍ സോണി എന്നു വിളിക്കുന്ന ജയപ്രഭുവി(35)നെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അവനവഞ്ചേരി കൈപ്പറ്റിമുക്ക് ബ്രദേഴ്സ് ലൈബ്രറിക്ക് സമീപം കിഴക്കേവിള വീട്ടില്‍ കണ്ണനെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടാംപ്രതി കറുമ്പന് ബിനു (42), അജീഷ് (32) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഫോണ്‍ വിളിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വഴക്കിലും വെട്ടിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 11:58 PM GMT Updated On
date_range 2020-10-22T05:28:30+05:30വെട്ടുകേസിലെ അഞ്ചാംപ്രതി അറസ്റ്റിൽ
text_fieldsNext Story